Skip to main content

ഗൾഫിലെ ഇന്ത്യൻ സ്‌കൂളുകളിൽ അവധിക്കാലം ആരംഭിക്കാനിരിക്കെ നാട്ടിലേക്കു മടങ്ങാനുള്ള വഴി തേടുകയാണ് പ്രവാസി കുടുംബങ്ങൾ.


നാട്ടിൽപോകാൻ കഴിയാതെ മറ്റൊരു അവധിക്കാലം കൂടി..
വർഷംതോറും നാട്ടിൽ പോയിരുന്ന കുടുംബങ്ങൾ ഈ അവധിക്കാലത്ത് എന്താകുമെന്ന ആശങ്കയിലാണ്

യാംബു: ഇന്ത്യൻ സ്‌കൂളുകളിൽ അവധിക്കാലം ആരംഭിക്കാനിരിക്കെ നാട്ടിലേക്കു മടങ്ങാനുള്ള വഴി തേടുകയാണ് പ്രവാസി കുടുംബങ്ങൾ. വർഷംതോറും നാട്ടിൽ പോയിരുന്ന കുടുംബങ്ങൾ ഇൗ അവധിക്കാലത്ത് എന്താക്കുമെന്ന ആശങ്കയിലാണ്. പൊള്ളുന്ന ചൂടിൽനിന്ന് താൽക്കാലിക രക്ഷതേടുന്നതോെടാപ്പം നാട്ടിലെ മഴക്കാലം ആസ്വദിക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും സ്കൂൾ അവധിക്കാലം നാട്ടിലേക്കുള്ള യാത്രക്കായി തെരഞ്ഞെടുക്കുന്നത്. കുട്ടികളെ സ്വന്തം നാടു കാണിക്കാനും ബന്ധുക്കളുമായി ഇടപഴകാനും കിട്ടുന്ന അവസരവുമാണ് പലർക്കുമിത്.


കോവിഡ് പ്രതിസന്ധിയിൽ യാത്ര മാറ്റിവെക്കേണ്ട സാഹചര്യത്തിലാണ് പലരും. വിമാന സർവിസ് ഉണ്ടെങ്കിലും തിരിച്ചുവരവ് പ്രതിസന്ധിയിലാകുമെന്നത് ഭീഷണിയാണ്. രണ്ടു മൂന്നു വർഷമായി നാട്ടിൽ പോകാത്ത ബാച്ചിലർമാരിൽ പലരും സ്‌കൂൾ അവധിക്കാലം ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകുന്നുണ്ട്. മറ്റു രാജ്യങ്ങളിൽ കൂടിയാണെങ്കിലും തിരിച്ചു സൗദിയിലെത്താമെന്ന പ്രതീക്ഷയിലാണ് ഇവർ. വരാനിരിക്കുന്ന ബക്രീദ് ആഘോഷം നാട്ടിലെ കുടുംബത്തോടൊപ്പം ചെലവഴിക്കാമെന്നും ഇവർ കണക്കുകുട്ടുന്നു.


ദിനംപ്രതിയുള്ള കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഓരോ രാജ്യവും എടുക്കുന്ന തീരുമാനവും തിരിച്ചടിയാകും. ഭീമമായ യാത്രാചെലവും പല കുടുംബങ്ങളെയും യാത്രയിൽനിന്ന് പിന്തിരിപ്പിക്കുന്നു.


മറ്റു രാജ്യങ്ങളിൽ കൂടിയാണ് ഇന്ത്യയിൽനിന്നുള്ള പ്രവാസികൾ ഇപ്പോൾ സൗദിയിലേക്ക് പ്രവേശിക്കുന്നത്. യാത്രപോകാൻ പറ്റുന്ന രാജ്യങ്ങളിൽ അപ്രതീക്ഷിതമായി വിമാന, പ്രവേശന വിലക്ക് വരുമോ എന്നതാണ് ഭീതി. ഇപ്പോൾ വിലക്കുള്ള യു.എ.ഇ അടുത്തമാസം അനുമതി നൽകിയേക്കുമെന്നാണ് പ്രതീക്ഷ.


ത്യാഗം സഹിച്ച് നാട്ടിലെത്തിയ ചിലർ തിരിച്ചെത്താൻ വഴി തേടുകയാണിപ്പോൾ. ഇക്കാര്യം അറിയുന്ന ചില പ്രവാസികൾ പ്രതിസന്ധി മാറുന്നതും കാത്ത് യാത്ര മാറ്റി. മാസങ്ങളായി വരുമാനം നിലച്ച പലരും നാട്ടിൽ പ്രയാസത്തിലാണ്.


നാട്ടിൽ എന്തെങ്കിലും ഏർപ്പാട് തുടങ്ങാമെന്ന് വിചാരിച്ച് ജോലി ഉപേക്ഷിച്ച് പോയവർക്കും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന സന്തോഷത്തിലാണ് പ്രവാസികളേറെയും. രോഗവ്യാപനം കുറയുന്നതോടെ വിമാന സർവിസ് പുനഃസ്ഥാപിച്ചേക്കും. 

ഗൾഫ് ന്യൂസ്.

Comments

Popular posts from this blog

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

കെട്ടിട നിർമ്മാണവും വസ്തു നികുതിയും *1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?* പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ  സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി  കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്. .............................................................. *2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം  ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി  സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?* കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവില...

ഓയിൽ സ്കിൻ' കെയർ ടിപ്സ്

ഓയിൽ സ്കിൻ' കെയർ ടിപ്സ് . ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം. ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്. മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനുംചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്. സംസ്കരിച്ച ഭക...

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ...