Skip to main content

ചെറുപ്പം മുതൽ വാഹനങ്ങളോടും യന്ത്രങ്ങളോടുമായിരുന്നു ഹോണ്ടയുടെ താത്പര്യം....

ആഗോള വാഹനവിപണിയിൽ പ്രമുഖമായ ഒരു ബ്രാൻഡ് ആണ് ഹോണ്ട.

സൊയിച്ചിറോ ഹോണ്ട എന്ന വ്യക്തിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഹോണ്ടയുടെ വിജയം. ജപ്പാനിലെ ഹമാമത്‌സു എന്ന ഗ്രാമത്തിൽ 1906ലാണ് സൊയിച്ചിറോ ഹോണ്ട ജനിച്ചത്. ചെറുപ്പം മുതൽ തന്നെ വാഹനങ്ങളോടും യന്ത്രങ്ങളോടുമായിരുന്നു ഹോണ്ടയുടെ താത്പര്യം. പതിനഞ്ചാം വയസ്സിൽ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ടോക്കിയോയിലെത്തിയ ഹോണ്ട ഒരു വാഹന ഗാരേജിൽ സഹായിയായി ജോലിക്ക് ചേർന്നു. ആറ് വർഷം അവിടെ ജോലി ചെയ്‌ത ശേഷം തിരിച്ച് സ്വന്തം ഗ്രാമത്തിലെത്തി ഒരു Workshop ആരംഭിച്ചു. സ്വന്തമായി ഒരു വാഹനം രൂപകൽപ്പന ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

അക്കാലത്ത് നിലവിലുണ്ടായിരുന്ന എഞ്ചിൻ പിസ്റ്റൺ റിങ്ങുകളുടെ പോരായ്മ മനസ്സിലാക്കിയ ഹോണ്ട സ്വന്തമായി പിസ്റ്റണുകൾ വികസിപ്പിക്കുകയും അതുമായി പ്രമുഖ വാഹനനിർമ്മാതാക്കളായ ടൊയോട്ടയെ സമീപിക്കുകയും ചെയ്‌തു. ഹോണ്ടയുടെ കണ്ടെത്തലുകളെ അംഗീകരിക്കാൻ ടൊയോട്ട തയ്യാറായില്ല. എന്നാൽ നിരന്തരമായ ശ്രമങ്ങൾക്കൊടുവിൽ ടൊയോട്ടയെ അനുനയിപ്പിക്കാൻ ഹോണ്ടയ്ക്ക് കഴിഞ്ഞു. സ്വന്തമായി ഒരു ഫാക്ടറി നിർമ്മിച്ച് പിസ്റ്റൺ റിങ്ങുകൾ ഉൽപാദിപ്പിച്ച് വാഹന നിർമ്മാതാക്കൾക്ക് നൽകാൻ ഹോണ്ട ആരംഭിച്ചു. ഇതിനിടയിൽ ഭൂകമ്പം മൂലം ഹോണ്ടയുടെ ഫാക്ടറി തകർന്നു. ഫാക്ടറിയുടെ അവശിഷ്ടങ്ങൾ ടൊയോട്ടയ്ക്ക് വിൽക്കുകയും ആ തുക കൊണ്ട് തുകകൊണ്ട് സ്വന്തമായി ഒരു ചെറിയ എഞ്ചിൻ നിർമിക്കുകയും ചെയ്‌തു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം താൻ നിർമ്മിച്ച എഞ്ചിൻ സൈക്കിളിൽ ബന്ധിപ്പിച്ച് ലോകത്തെ ആദ്യത്തെ മോട്ടോർ സൈക്കിളിന് അദ്ദേഹം രൂപം നൽകി. ജപ്പാനിലെ സൈക്കിൾ ഷോപ്പുകാരുടെ സഹായത്തോടെയാണ് ഹോണ്ട മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന കമ്പനി ആരംഭിച്ചത്. ആദ്യം നിരത്തിലിറക്കിയ ബൈക്കുകൾ വമ്പൻ പരാജയമായിരുന്നെങ്കിലും പുതിയ മോഡൽ വിജയം കണ്ടു. ഹോണ്ടയുടെ ജൈത്രയാത്ര അവിടെ തുടങ്ങുകയായിരുന്നു. ഇന്നും ആഗോളവിപണിയിൽ ആളുകളുടെ പ്രിയപ്പെട്ട വാഹനനിർമ്മാതാക്കളായി ഹോണ്ട തുടരുന്നതിന്റെ കാരണം സൊയിച്ചിറോ ഹോണ്ടയുടെ സമർപ്പണ മനോഭാവത്തോടെയുള്ള പ്രയത്നമാണ്. 'തൊണ്ണൂറ്റി ഒൻപത് ശതമാനം പരാജയങ്ങളുടെ ഫലമാണ് ഒരു ശതമാനം വിജയം' എന്ന സൊയിച്ചിറോ ഹോണ്ടയുടെ തന്നെ ഉദ്ധരണി ഇവിടെ അർത്ഥവത്തായി മാറുക.

Comments

Popular posts from this blog

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

കെട്ടിട നിർമ്മാണവും വസ്തു നികുതിയും *1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?* പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ  സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി  കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്. .............................................................. *2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം  ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി  സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?* കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവില...

ഓയിൽ സ്കിൻ' കെയർ ടിപ്സ്

ഓയിൽ സ്കിൻ' കെയർ ടിപ്സ് . ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം. ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്. മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനുംചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്. സംസ്കരിച്ച ഭക...

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ...