Skip to main content

ഓൺലൈൻ ക്ലാസുകളെത്താത്ത ​ഗ്രാമം, കുഞ്ഞുങ്ങൾക്ക് ക്ലാസെടുത്ത് പതിനൊന്നുകാരി

ഓൺലൈൻ ക്ലാസുകളെത്താത്ത ​ഗ്രാമം, കുഞ്ഞുങ്ങൾക്ക് ക്ലാസെടുത്ത് പതിനൊന്നുകാരി

By Web TeamFirst 

ഇങ്ങനെയൊരു സൗജന്യ ക്ലാസ് നടക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോള്‍ ഗ്രാമത്തിലെ മറ്റ് രക്ഷിതാക്കളും മക്കളെ ദീപികയുടെ ക്ലാസുകളിലേക്കയച്ച് തുടങ്ങി. പെട്ടെന്ന് തന്നെ കുട്ടികളുടെ എണ്ണം കൂടി. 

11 year old girl teaching kids in her village

ഈ കൊവിഡ് മഹാമാരി ലോകത്തെയാകെ നിശ്ചലമാക്കിയിരിക്കുകയാണ്. തൊഴിലില്ലായ്മയും തൊഴിലെടുക്കാനാവാത്തതുമെല്ലാം മനുഷ്യരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നു. വിദ്യാര്‍ത്ഥികളുടെ കാര്യവും മറിച്ചല്ല. വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാതായതോടെ പഠനം അവതാളത്തിലായ നിരവധി കുഞ്ഞുങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. റേഞ്ചില്ലാത്തതും ഫോണില്ലാത്തതുമായ അനേകം കുഞ്ഞുങ്ങളാണ് വിദ്യാഭ്യാസത്തിന് പുറത്ത് നില്‍ക്കുന്നത്. 

ഖുത്നിയിലെ ചന്ദപാറ ഗ്രാമത്തിലുള്ള 7 -ാം ക്ലാസ് വിദ്യാർത്ഥിനി ദീപിക മിൻസ്, തന്റെ ഗ്രാമത്തിലെ ചെറിയ കുട്ടികളെ പഠിപ്പിക്കുന്ന ചുമതല ഏറ്റെടുത്തിരിക്കുകയാണ്. ലോക്ക്ഡൗണ്‍ കാലം ഈ കുട്ടികളുടെ പഠനത്തിന് തടസം സൃഷ്ടിക്കരുത്, അവര്‍ പിന്നോട്ടായിപ്പോകരുത് എന്ന് കരുതിയാണ് ദീപിക തന്നേക്കാള്‍ ചെറിയ ക്ലാസില്‍ പഠിക്കുന്ന കുട്ടികളെ സഹായിക്കുന്നത്. 

ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എഴുതുന്നത് ഗ്രാമസഭയില്‍ നിന്നുള്ള പ്രോത്സാഹനത്തെ തുടര്‍ന്ന് മുതിര്‍ന്ന കുട്ടികള്‍ക്ക് കൂടി ക്ലാസെടുക്കാന്‍ ദീപിക ആലോചിക്കുന്നു എന്നാണ്. വയസിന്‍റെ അടിസ്ഥാനത്തില്‍ വിവിധ ബാച്ചുകളായി തരം തിരിച്ചാണ് കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്നത്. നിലവില്‍ 100 കുട്ടികള്‍ക്ക് ദീപിക ക്ലാസുകളെടുക്കുന്നുണ്ട്. ഇംഗ്ലീഷിലും കണക്കിലുമാണ് താഴെ ക്ലാസിലുള്ള കുട്ടികള്‍ക്ക് ദീപിക ക്ലാസ് എടുക്കുന്നത്. ഒപ്പം തന്നെ ഗ്രാമത്തിലെ മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ എടുക്കുന്ന സ്വന്തം ക്ലാസുകളിലും അവള്‍ പങ്കെടുക്കുന്നു. 

'എന്റെ വീടിനു ചുറ്റും കുട്ടികൾ കളിക്കുന്നത് കാണുമ്പോഴെല്ലാം ഞാനോര്‍ക്കും, ഞാന്‍ തന്നെ സ്കൂളില്‍ പഠിപ്പിച്ച കാര്യങ്ങള്‍ മറന്നു തുടങ്ങി. അപ്പോള്‍ മറ്റ് ചെറിയ കുട്ടികൾ ഒരു വർഷമോ അതിൽ കൂടുതലോ ആയി സ്‌കൂളിൽ പോയിട്ട്. അപ്പോള്‍ അവരുടെ പാഠങ്ങൾ മറന്നു പോകില്ലേ എന്ന്. അതിനാൽ, ഞാൻ അവരോട് ചില ചോദ്യങ്ങൾ ചോദിച്ചു. അവർക്ക് അതിന് ശരിയായി ഉത്തരം നൽകാൻ കഴിഞ്ഞില്ല. പിന്നെ, ഞാൻ രണ്ട് വിദ്യാർത്ഥികളെ പഠിപ്പിക്കാൻ തുടങ്ങി. അതിലൊരാള്‍ സ്കൂളില്‍ ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു. മറ്റൊരാൾ രണ്ടാം ക്ലാസ്സിലും. മുറ്റത്ത് വച്ചാണ് ക്ലാസെടുത്തത്. ഞാന്‍ സ്കൂളില്‍ നേരത്തെ പഠിച്ച കാര്യങ്ങള്‍ അവര്‍ക്കും പറഞ്ഞുകൊടുത്തു.' ദീപിക ടിഎൻ‌ഐഇയോട് പറഞ്ഞു.

ഇങ്ങനെയൊരു സൗജന്യ ക്ലാസ് നടക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോള്‍ ഗ്രാമത്തിലെ മറ്റ് രക്ഷിതാക്കളും മക്കളെ ദീപികയുടെ ക്ലാസുകളിലേക്കയച്ച് തുടങ്ങി. പെട്ടെന്ന് തന്നെ കുട്ടികളുടെ എണ്ണം കൂടി. അപ്പോള്‍ സുഹൃത്തായ തന്നു സ്നേഹ ലാക്രയും അവള്‍ക്കൊപ്പം ക്ലാസുകളെടുക്കാന്‍ സഹായത്തിനെത്തി. ഗ്രാമത്തിലെ ഒരു മരത്തിനടുത്ത് ഗ്രാമസഭ നിര്‍മ്മിച്ച ഒരിടത്തേക്ക് ക്ലാസുകള്‍ മാറ്റി. ദീപിക തുടങ്ങി വച്ച ഈ ക്ലാസ് ഗ്രാമത്തിലെ മറ്റുള്ളവര്‍ക്കും പ്രചോദനമായിരിക്കുകയാണ്. സഹായത്തിന് മറ്റുള്ളവര്‍ കൂടി ഇപ്പോള്‍ അവള്‍ക്കൊപ്പമുണ്ട്. 

'എല്ലാ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്ന മനുഷ്യര്‍ക്കിടയില്‍ എന്‍റെ മകള്‍ പ്രതീക്ഷയുടെ ഒരു കിരണമാകുന്നതില്‍ വളരെയേറെ അഭിമാനമുണ്ട്. വളരെ പിന്നോക്കം നില്‍ക്കുന്ന ഒരു പ്രദേശമാണിത്. ഓണ്‍ലൈന്‍ ക്ലാസുകളൊന്നും പ്രാവര്‍ത്തികമല്ല. ദീപിക തുടങ്ങി വച്ചിരിക്കുന്ന ഈ പ്രവര്‍ത്തനം കൊണ്ട് കുട്ടികള്‍ വീണ്ടും പഠനത്തിലേക്ക് ശ്രദ്ധ തിരിക്കുന്നുണ്ട്' എന്ന് ദീപികയുടെ അച്ഛന്‍ പറയുന്നു

Comments

Popular posts from this blog

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

കെട്ടിട നിർമ്മാണവും വസ്തു നികുതിയും *1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?* പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ  സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി  കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്. .............................................................. *2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം  ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി  സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?* കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവില...

ഓയിൽ സ്കിൻ' കെയർ ടിപ്സ്

ഓയിൽ സ്കിൻ' കെയർ ടിപ്സ് . ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം. ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്. മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനുംചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്. സംസ്കരിച്ച ഭക...

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ...