Skip to main content

തലച്ചോറ് തിന്നുന്ന അമീബ

തലച്ചോറ് തിന്നുന്ന അമീബ


Brain-eating amoeba...Naegleria fowleri
സർവസാധാരണമായി കാണപ്പെടുന്ന ഏകകോശജീവികളാണ് അമീബകൾ . ഇവയിൽ നെഗ്ലേരിയ ഫൗലേരി എന്ന തരം അമീബമാത്രമാണ് മനുഷ്യജീവന് അപകടകാരിയാകുന്നത്. ശുദ്ധജല തടാകങ്ങളിലും മണ്ണിലും ഇവ കാണപ്പെടുന്നു. അനുകൂല സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് വേനൽക്കാലത്ത് ഇവ അതിവേഗം പെരുകുന്നു. വെള്ളത്തിൽ നെഗ്ലേരിയ ഫൗലേരിയുൾപ്പെടെയുള്ള അമീബകളുണ്ടെങ്കിൽപ്പോലും ഇവ തലച്ചോറിലേക്ക് കടക്കുകയും മനുഷ്യജീവൻ അപകടത്തിലാക്കുകയും ചെയ്യുന്ന സംഭവങ്ങൾ അപൂർവമാണ്. എങ്കിൽപ്പോലും അപകടസാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞിരിക്കണം.
മനുഷ്യശരീരത്തിൽ എത്തുന്നതെങ്ങനെ?
മൂക്കിലൂടെയാണ് നെഗ്ലേരിയ ഫൗലേരി അമീബകൾ തലച്ചോറിലേക്ക് കടക്കുന്നത്. ഇവയുള്ള കുളങ്ങളിലോ തടാകങ്ങളിലോ കായലിലോ മറ്റേതെങ്കിലും ജലസ്രോതസ്സുകളിലോ നീന്തുകയോ മുങ്ങിക്കുളിക്കുകയോ ചെയ്യുമ്പോഴാണ് സാധാരണയായി അമീബ ശരീരത്തിലേക്കെത്തുക. ജലവിനോദങ്ങളായ വാട്ടർ സ്കീയിങ്, ട്യൂബിങ് എന്നിവ ചെയ്യുമ്പോഴും അമീബ പ്രവേശിക്കാൻ സാധ്യതയുണ്ട്. മൂക്കിനുള്ളിലെ ചികിത്സയ്ക്കായി തിളപ്പിച്ചാറ്റാത്ത പൈപ്പ് വെള്ളം ഒഴിക്കുന്നതും അമീബ ശരീരത്തിലെത്തുന്നതിന് വഴിയൊരുക്കും. നമ്മുടെവാട്ടർ ഹീറ്ററുകളിലും വെള്ളമെത്തുന്ന പൈപ്പുകൾക്കുള്ളിലും നെഗ്ലേരിയ ഫൗലേരിയുൾപ്പെടെയുള്ള അമീബയുടെ സാന്നിധ്യം ഉണ്ടാകാനിടയുണ്ട്.
തലച്ചോറിലെത്തിക്കഴിഞ്ഞാൽ അവതലച്ചോറിലെ കോശങ്ങളെ തിന്നാൻ തുടങ്ങും. ഇത് മസ്തിഷ്കത്തിൽ നീരുണ്ടാക്കുകയും തലച്ചോറിന്റെ പ്രവർത്തനങ്ങളെയാകെ താറുമാറാക്കുകയും ചെയ്യും. പ്രൈമറി അമീബിക് എൻസഫലൈറ്റിസ് എന്ന അവസ്ഥയിലേക്കാണ് ഇത് നയിക്കുക.
രോഗ ലക്ഷണങ്ങൾ
വിട്ടുമാറാത്ത തലവേദന കടുത്ത പനി സന്നി ഓക്കാനം, ഛർദി മണവും രുചിയും തിരിച്ചറിയാനാവാതിരിക്കുക.
അമീബ തലച്ചോറിൽ പ്രവേശിച്ചുകഴിഞ്ഞാൽ രണ്ടുമുതൽ 12 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. അണുബാധ ഗുരുതരമാകുന്നതോടെ രോഗിക്ക് സ്ഥലകാലബോധം നഷ്ടമാകുകയും കോമയിലേക്ക് നീങ്ങുകയും പിന്നീട് മരണം സംഭവിക്കുകയും ചെയ്യും.
സാന്നിദ്ധ്യം എവിടെയൊക്കെ ?
* തടാകങ്ങൾ, നദികൾ, കായലുകൾ തുടങ്ങിയ ശുദ്ധജലസ്രോതസ്സുകളിൽ
*വേനൽക്കാലത്ത് കെട്ടിനിൽക്കുന്ന ചൂടുള്ള വെള്ളക്കെട്ടുകളിൽ
*വ്യവസായശാലകളിൽനിന്നും ഒഴുക്കിവിടുന്ന ചൂടുള്ള മലിനജലത്തിൽ
*ശുചിത്വം പാലിക്കാത്ത സ്വിമ്മിങ് പൂളുകളിൽ
*വാട്ടർ ഹീറ്ററുകൾ (46 ഡിഗ്രി സെൽഷ്യസ് വരെ ചൂടിൽ
ഇന്ത്യയിൽ ഇതുവരെ 12 പ്രൈമറി അമീബിക് എൻസഫലൈറ്റിസ് കേസുകളാണ് റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. കേരളത്തിലും നയിഗ്ലേറിയ ഫൗലറി അമീബ ബാധയേറ്റ് മരണം ഉണ്ടായിട്ടുണ്ട്. ആലപ്പുഴ പള്ളുരുത്തി സ്വദേശിയായ പതിനാറുകാരനായിരുന്നുമരിച്ചത്. എന്നാൽ, അമീബയുള്ള വെള്ളംകുടിക്കുന്നത് തലച്ചോറിൽ അണുബാധയുണ്ടാക്കില്ല. ഉപ്പുവെള്ളത്തിൽ നെഗ്ലേരിയ ഫൗലേരിക്ക് വളരാനാവില്ല. അതുകൊണ്ടുതന്നെ കടൽവെള്ളത്തിൽ ഇവയില്ല.
തലച്ചോറ് തിന്നുന്ന അമീബ ....നയിഗ്ലേറിയ ഫൗലറി
Brain-eating amoeba...Naegleria fowleri
സർവസാധാരണമായി കാണപ്പെടുന്ന ഏകകോശജീവികളാണ് അമീബകൾ . ഇവയിൽ നെഗ്ലേരിയ ഫൗലേരി എന്ന തരം അമീബമാത്രമാണ് മനുഷ്യജീവന് അപകടകാരിയാകുന്നത്. ശുദ്ധജല തടാകങ്ങളിലും മണ്ണിലും ഇവ കാണപ്പെടുന്നു. അനുകൂല സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് വേനൽക്കാലത്ത് ഇവ അതിവേഗം പെരുകുന്നു. വെള്ളത്തിൽ നെഗ്ലേരിയ ഫൗലേരിയുൾപ്പെടെയുള്ള അമീബകളുണ്ടെങ്കിൽപ്പോലും ഇവ തലച്ചോറിലേക്ക് കടക്കുകയും മനുഷ്യജീവൻ അപകടത്തിലാക്കുകയും ചെയ്യുന്ന സംഭവങ്ങൾ അപൂർവമാണ്. എങ്കിൽപ്പോലും അപകടസാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞിരിക്കണം.
മനുഷ്യശരീരത്തിൽ എത്തുന്നതെങ്ങനെ?
മൂക്കിലൂടെയാണ് നെഗ്ലേരിയ ഫൗലേരി അമീബകൾ തലച്ചോറിലേക്ക് കടക്കുന്നത്. ഇവയുള്ള കുളങ്ങളിലോ തടാകങ്ങളിലോ കായലിലോ മറ്റേതെങ്കിലും ജലസ്രോതസ്സുകളിലോ നീന്തുകയോ മുങ്ങിക്കുളിക്കുകയോ ചെയ്യുമ്പോഴാണ് സാധാരണയായി അമീബ ശരീരത്തിലേക്കെത്തുക. ജലവിനോദങ്ങളായ വാട്ടർ സ്കീയിങ്, ട്യൂബിങ് എന്നിവ ചെയ്യുമ്പോഴും അമീബ പ്രവേശിക്കാൻ സാധ്യതയുണ്ട്. മൂക്കിനുള്ളിലെ ചികിത്സയ്ക്കായി തിളപ്പിച്ചാറ്റാത്ത പൈപ്പ് വെള്ളം ഒഴിക്കുന്നതും അമീബ ശരീരത്തിലെത്തുന്നതിന് വഴിയൊരുക്കും. നമ്മുടെവാട്ടർ ഹീറ്ററുകളിലും വെള്ളമെത്തുന്ന പൈപ്പുകൾക്കുള്ളിലും നെഗ്ലേരിയ ഫൗലേരിയുൾപ്പെടെയുള്ള അമീബയുടെ സാന്നിധ്യം ഉണ്ടാകാനിടയുണ്ട്.
തലച്ചോറിലെത്തിക്കഴിഞ്ഞാൽ അവതലച്ചോറിലെ കോശങ്ങളെ തിന്നാൻ തുടങ്ങും. ഇത് മസ്തിഷ്കത്തിൽ നീരുണ്ടാക്കുകയും തലച്ചോറിന്റെ പ്രവർത്തനങ്ങളെയാകെ താറുമാറാക്കുകയും ചെയ്യും. പ്രൈമറി അമീബിക് എൻസഫലൈറ്റിസ് എന്ന അവസ്ഥയിലേക്കാണ് ഇത് നയിക്കുക.
രോഗ ലക്ഷണങ്ങൾ
വിട്ടുമാറാത്ത തലവേദന കടുത്ത പനി സന്നി ഓക്കാനം, ഛർദി മണവും രുചിയും തിരിച്ചറിയാനാവാതിരിക്കുക.
അമീബ തലച്ചോറിൽ പ്രവേശിച്ചുകഴിഞ്ഞാൽ രണ്ടുമുതൽ 12 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. അണുബാധ ഗുരുതരമാകുന്നതോടെ രോഗിക്ക് സ്ഥലകാലബോധം നഷ്ടമാകുകയും കോമയിലേക്ക് നീങ്ങുകയും പിന്നീട് മരണം സംഭവിക്കുകയും ചെയ്യും.
സാന്നിദ്ധ്യം എവിടെയൊക്കെ ?
* തടാകങ്ങൾ, നദികൾ, കായലുകൾ തുടങ്ങിയ ശുദ്ധജലസ്രോതസ്സുകളിൽ
*വേനൽക്കാലത്ത് കെട്ടിനിൽക്കുന്ന ചൂടുള്ള വെള്ളക്കെട്ടുകളിൽ
*വ്യവസായശാലകളിൽനിന്നും ഒഴുക്കിവിടുന്ന ചൂടുള്ള മലിനജലത്തിൽ
*ശുചിത്വം പാലിക്കാത്ത സ്വിമ്മിങ് പൂളുകളിൽ
*വാട്ടർ ഹീറ്ററുകൾ (46 ഡിഗ്രി സെൽഷ്യസ് വരെ ചൂടിൽ
ഇന്ത്യയിൽ ഇതുവരെ 12 പ്രൈമറി അമീബിക് എൻസഫലൈറ്റിസ് കേസുകളാണ് റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. കേരളത്തിലും നയിഗ്ലേറിയ ഫൗലറി അമീബ ബാധയേറ്റ് മരണം ഉണ്ടായിട്ടുണ്ട്. ആലപ്പുഴ പള്ളുരുത്തി സ്വദേശിയായ പതിനാറുകാരനായിരുന്നുമരിച്ചത്. എന്നാൽ, അമീബയുള്ള വെള്ളംകുടിക്കുന്നത് തലച്ചോറിൽ അണുബാധയുണ്ടാക്കില്ല. ഉപ്പുവെള്ളത്തിൽ നെഗ്ലേരിയ ഫൗലേരിക്ക് വളരാനാവില്ല. അതുകൊണ്ടുതന്നെ കടൽവെള്ളത്തിൽ ഇവയില്ല.

Comments

Popular posts from this blog

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

കെട്ടിട നിർമ്മാണവും വസ്തു നികുതിയും *1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?* പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ  സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി  കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്. .............................................................. *2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം  ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി  സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?* കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവില...

ഓയിൽ സ്കിൻ' കെയർ ടിപ്സ്

ഓയിൽ സ്കിൻ' കെയർ ടിപ്സ് . ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം. ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്. മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനുംചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്. സംസ്കരിച്ച ഭക...

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ...