Skip to main content

വയനാട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ‘നിയമഗോത്രം’ എന്ന പേരിലൊരുക്കിയ പരിശീലന പദ്ധതിയുടെ വിജയമാണിത്. എല്ലാ പഠന സൗകര്യങ്ങളുമുള്ള വിദ്യാർഥികൾ പോലും വിജയിക്കാൻ പ്രയാസപ്പെടുമ്പോൾ കാട്ടുനായ്ക്ക, പണിയ വിഭാഗത്തിലെ മിടുക്കർ നേടിയ വിജയത്തിനു തിളക്കമേറെ.

കണ്ടുപഠിക്കൂ- ‘ക്ലാറ്റി’ൽ ആദിവാസി വിദ്യാർഥികളുടെ വിജയഗാഥ
By: കെ.പി.സഫീന
മനോരമ ഓൺലൈൻ


വയനാട്ടിലെ ഗോത്ര വിഭാഗങ്ങളിൽനിന്നുള്ള 9 വിദ്യാർഥികളാണ് ഇക്കുറി ‘ക്ലാറ്റ്’ പ്രവേശനപരീക്ഷ വിജയിച്ച് ദേശീയ നിയമ സർവകലാശാലകളിൽ ചേരുന്നത്. ഒരുപക്ഷേ രാജ്യത്തു തന്നെ ആദ്യമായാണ് ഒരേ ജില്ലയിൽനിന്ന് ഇത്രയേറെ ആദിവാസി വിദ്യാർഥികൾ ഒരുമിച്ചു ദേശീയ നിയമ സർവകലാശാലകളിലെത്തുന്നത്.


വയനാട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ‘നിയമഗോത്രം’ എന്ന പേരിലൊരുക്കിയ പരിശീലന പദ്ധതിയുടെ വിജയമാണിത്. എല്ലാ പഠന സൗകര്യങ്ങളുമുള്ള വിദ്യാർഥികൾ പോലും വിജയിക്കാൻ പ്രയാസപ്പെടുമ്പോൾ കാട്ടുനായ്ക്ക, പണിയ വിഭാഗത്തിലെ മിടുക്കർ നേടിയ വിജയത്തിനു തിളക്കമേറെ.


പട്ടികവർഗ വിദ്യാർഥികൾക്കുള്ള റസിഡൻഷ്യൽ സ്കൂളുകളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 27 വിദ്യാർഥികൾക്കു മൂന്നു മാസത്തെ പരിശീലനമാണു നൽകിയത്. കഴിഞ്ഞ വർഷം ആദ്യമായി നൽകിയ പരിശീലനത്തിലൂടെ ഒരാൾ കൊച്ചിയിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (നുവാൽസ്) പ്രവേശനം നേടിയിരുന്നു. ഇതിന്റെ ആവേശത്തിലാണ് ഈവർഷം പരിശീലനം വിപുലമാക്കിയത്. എം.മൃദുല, ആർ.ജി. അയന, പി. ശ്രീക്കുട്ടി, എ. അമ്മു, കെ.കെ. അനഘ, എം.കെ. ആദിത്യ, എം.ആർ. അതുൽ, ആർ. രാഹുൽ, ദിവ്യ വിജയൻ എന്നിവരാണു ‘ക്ലാറ്റി’ലൂടെ യോഗ്യത നേടിയത്. ബാക്കിയുള്ളവർക്കു സംസ്ഥാന എൽഎൽബി എൻട്രൻസ് വഴി കേരളത്തിലെ ലോ കോളജുകളിൽ പ്രവേശനം ലഭിക്കുമെന്നാണു പ്രതീക്ഷ.


ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ ജ‍ഡ്ജി എ.ഹാരിസ്, സെക്രട്ടറിയും സബ് ജ‍ഡ്ജിയുമായ കെ.രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണു പരിശീലനം നൽകുന്നത്. കേരള കേന്ദ്ര സർവകലാശാല തിരുവല്ല ലോ ക്യാംപസിലെ ഡോ. ജയശങ്കർ, ഡോ. ഗിരീഷ്, ഡൽഹി ലോയ്ഡ് ലോ കോളജ് പ്രഫസറായ ഡോ. കവിത, കോഴിക്കോട് ലോ കോളജിലെ പ്രഫ. ലോവൽമാൻ, സുപ്രീം കോടതി അഭിഭാഷകരായ ജോർജ് ഗിരി, ഡോ.ജാസ്മിൻ, ‘ഇൻക്രീസിങ് ഡൈവേഴ്സിറ്റി ആൻഡ് ഇൻക്രീസിങ് ആക്സസ്’ എന്ന എൻജിഒയിലെ സന്നദ്ധ പ്രവർത്തകർ എന്നിവരും പരിശീലനത്തിനു ചുക്കാൻ പിടിച്ചു. ഇന്റഗ്രേറ്റഡ് ട്രൈബൽ ഡവലപ്മെന്റ് പ്രൊജക്ട് (ഐടിഡിപി) വഴിയാണു പണം കണ്ടെത്തിയത്.


പരിശീലനത്തിനായി എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കാൻ വയനാട് കലക്ടർ അദീല അബ്ദുല്ല ഉത്തരവിട്ടിരുന്നു. സംസ്ഥാന എൻട്രൻസിലും മികച്ച പ്രകടനം ആവർത്തിച്ചാൽ സംസ്ഥാനമെങ്ങും പദ്ധതി നടപ്പാക്കിയേക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Comments

Popular posts from this blog

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

കെട്ടിട നിർമ്മാണവും വസ്തു നികുതിയും *1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?* പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ  സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി  കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്. .............................................................. *2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം  ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി  സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?* കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവില...

ഓയിൽ സ്കിൻ' കെയർ ടിപ്സ്

ഓയിൽ സ്കിൻ' കെയർ ടിപ്സ് . ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം. ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്. മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനുംചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്. സംസ്കരിച്ച ഭക...

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ...