Skip to main content

ഇന്ത്യയ്ക്ക് നഷ്ടമായത് സുപ്രധാന ഭൗമ നിരീക്ഷണ ഉപഗ്രഹം


ഇന്ത്യയ്ക്ക് നഷ്ടമായത് സുപ്രധാന ഭൗമ നിരീക്ഷണ ഉപഗ്രഹം

ജിഎസ്എല്‍വി റോക്കറ്റിന്റെ പരാജയം കാരണം ഇസ്രോയ്ക്ക് നഷ്ടമായത് സുപ്രധാന ഭൗമ നിരീക്ഷണ ഉപഗ്രഹമാണ്. ഇഒഎസ്-03 ഉപഗ്രഹത്തെ ജിയോസ്‌റ്റേഷണറി ഓര്‍ബിറ്റില്‍ എത്തിക്കാനായിരുന്നു ശ്രമം. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഇസ്രോയ്ക്ക് സംഭവിച്ച ഇത്തരത്തിലുള്ള ആദ്യ പരാജയമാണിത്. വിക്ഷേപണ സമയത്ത് ഒന്നും രണ്ടും ഘട്ടങ്ങളിലെ പ്രകടനം സ്വാഭാവികമായിരുന്നു. എന്നാല്‍ ക്രയോജനിക് അപ്പര്‍ സ്റ്റേജ് ഇഗ്നിഷന്‍ പ്രവര്‍ത്തിച്ചില്ല. ഇതാണ് പരാജയത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്.

ഇഒഎസ്-03 എന്ന പുതിയ തലമുറയിലെ ഭൗമ നിരീക്ഷണ ഉപഗ്രഹം രാജ്യത്തിന്റെ മിക്ക ഭാഗത്തെക്കുറിച്ചുമുള്ള തത്സമയ ചിത്രങ്ങള്‍ അയയ്ക്കാന്‍ ശേഷിയുള്ളതായിരുന്നു. പ്രകൃതി ദുരന്തങ്ങള്‍, ജലാശയങ്ങള്‍, കൃഷികള്‍, വനങ്ങള്‍ തുടങ്ങിയവയെ നിരീക്ഷിക്കാന്‍ ഉപകരിക്കേണ്ട ഒന്നായിരുന്നു ഇത്. പരാജയത്തെ തുടര്‍ന്ന് റോക്കറ്റിന്റെ മറ്റു ഭാഗങ്ങള്‍ക്കൊപ്പം ഉപഗ്രഹവും കടലില്‍ എവിടെയങ്കിലും പതിച്ചിരിക്കാമെന്നാണ് കരുതുന്നത്. ഇത്തരത്തിലൊരു പരാജയം മുൻപ് സംഭവിച്ചത് 2017 ഓഗസ്റ്റിലാണ്. നാവിഗേഷന്‍ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ്-1എച് ഭ്രമണപഥത്തിലെത്തിക്കാന്‍ പിഎസ്എഎല്‍വിക്കു സാധിക്കാതിരുന്നതാണ് അന്നുണ്ടായ പരാജയം. 

∙ പുതിയ വിക്ഷേപണങ്ങള്‍ക്ക് തടസമായേക്കാം

നിരവധി വിജയങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും മുൻപും ഇന്ത്യയ്ക്ക് ക്രയോജനിക് ഘട്ടത്തില്‍ ഏതാനും പരാജയങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇനി നടക്കാനിരിക്കുന്ന വിക്ഷേപണ ദൗത്യങ്ങൾക്കായി പല പുനക്രമീകരണങ്ങളും നടത്തേണ്ടിവന്നേക്കാം. ക്രയോജനിക് അപ്പര്‍‌സ്റ്റേജില്‍ ഇസ്രോ തന്നെ ഉണ്ടാക്കിയ ക്രയോജനിക് എൻജിനാണ് ഉപയോഗിക്കുന്നത്. ഇതിനു ഇന്ധനം പകരുന്നത് താഴ്ന്ന ഊഷ്മാവിലുള്ള, ദ്രവ രൂപത്തിലുള്ള ഹൈഡ്രജനും ഓക്‌സിജനുമാണ്. പൊതുവെ ക്രയോജനിക് എൻജിനുകള്‍ വളരെ കാര്യപ്രാപ്തിയുള്ളവയാണ്. എന്നാല്‍, ഇവ പരമ്പരാഗത ദ്രവ-ഖര പ്രൊപ്പല്ലന്റുകളേക്കാള്‍ സങ്കീര്‍ണമായ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇവയില്‍ പൂജ്യത്തേക്കള്‍ നൂറുകണക്കിനു ഡിഗ്രി താഴ്ന്ന ഡിഗ്രി സെല്‍ഷ്യസിലുള്ള ഊഷ്മാവാണ് ഉപയോഗിക്കുന്നത്. ഇത് മാറരുത്. ഇക്കാര്യത്തില്‍ ഇസ്രോയ്ക്ക് മുൻപും പരാജയം നേരിടേണ്ടി വന്നിട്ടുണ്ട്. അതേസമയം, പല വിജയങ്ങളും ഉണ്ടായിട്ടും ഉണ്ട്.

Comments

Popular posts from this blog

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

കെട്ടിട നിർമ്മാണവും വസ്തു നികുതിയും *1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?* പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ  സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി  കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്. .............................................................. *2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം  ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി  സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?* കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവില...

ഓയിൽ സ്കിൻ' കെയർ ടിപ്സ്

ഓയിൽ സ്കിൻ' കെയർ ടിപ്സ് . ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം. ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്. മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനുംചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്. സംസ്കരിച്ച ഭക...

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ...