Skip to main content

വയസ്സ് 12, പഠിപ്പിക്കുന്നത് എൻജിനീയറിങ് വിദ്യാർഥികളെ; അമീൻ എന്ന കോഡിങ് പുലിവന്ദന വിശാല്‍

മുഹമ്മദ് അമീൻ   ഏതു രംഗത്തും വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം വർധിച്ചതോടെ ചെറിയ പ്രായത്തിൽത്തന്നെ കോഡിങ് പരിശീലിക്കുന്നവർ ഏറെയാണ്. പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് അമീൻ എന്ന കൊച്ചുമിടുക്കനും എട്ടാം വയസ്സിലാണ് കോഡിങ് പരിശീലനം ആരംഭിച്ചത്. പൂർണ താൽപര്യത്തോടെ ഇറങ്ങിത്തിരിച്ചാൽ  ഏതു കാര്യത്തിലും ഉയരത്തിലെത്താൻ പ്രായം ഒരു തടസ്സമല്ലെന്നു തെളിയിച്ചിരിക്കുകയാണ് അമീൻ. കോഡിങ് പരിശീലനം ആരംഭിച്ച് നാലു വർഷം പിന്നിടുമ്പോൾ സ്വന്തമായി ഒരു പരിശീലന സ്ഥാപനം തന്നെ തുടങ്ങി ഈ മിടുക്കൻ. വേറിട്ട വിദ്യാഭ്യാസ രീതിയിലൂടെ തുടക്കം പരമ്പരാഗത സമ്പ്രദായത്തിൽനിന്നു വ്യത്യസ്തമായി റിയലിസ്റ്റിക് വിദ്യാഭ്യാസരീതി പിന്തുടരുന്ന ഒരു ഓൾട്ടർനേറ്റീവ് വിദ്യാഭ്യാസ സ്ഥാപനത്തിന് അമീന്റെ അച്ഛൻ ഷിഹാബുദ്ദീനും സുഹൃത്തും ചേർന്ന് രൂപം നൽകിയിട്ടുണ്ട്. ‘ഹാഷ് ഫ്യൂച്ചർ സ്കൂൾ’ എന്ന ഈ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് അമീൻ. വിദ്യാഭ്യാസത്തിന്റെ ഭാഗമായി കോഡിങ് പഠിപ്പിച്ചു തുടങ്ങിയപ്പോൾ അമീൻ അതിൽ താൽപര്യം കാട്ടി. ചുരുങ്ങിയ സമയം കൊണ്ട് ബ്ലോക്ക് പ്രോഗ്രാമിങ്ങിലൂടെ സ്വയം ഗെയിമുകൾ വികസിപ്പിച്ചെടുത്തു തുടങ്ങി.  ഒരു വർഷത്തിനുള്ളിൽ പൈതൺ അടക്കം പല പ്രോഗ്രാമിങ് ലാംഗ്വേജുകളിലും പഠിച്ചെടുത്തു.ഒൻപത് വയസ്സായപ്പോഴേക്കും കൂട്ടുകാർക്ക് പരിശീലനം നൽകാവുന്ന നിലയിൽ അമീൻ അറിവ് നേടിയിരുന്നു. coding-class-by-12-year-old-boy-muhammed-ameenമുഹമ്മദ് അമീൻഎബിസി കോഡേഴ്സിന്റെ തുടക്കം അമീൻ കോഡിങ് പഠിപ്പിക്കാൻ തുടങ്ങി രണ്ടുവർഷത്തിനകം പഠിക്കാൻ താൽപര്യം അറിയിച്ച് അന്വേഷണങ്ങളെത്തി. അങ്ങനെ ഓൺലൈനായി ക്ലാസുകൾ എടുത്തു തുടങ്ങി. അധ്യാപകരടക്കം പഠിക്കാനെത്തുന്നു. കോഡിങ് പരിശീലനം കൃത്യമായി നടത്താൻ സാധിക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞതോടെയാണ് എബിസി കോഡേഴ്സ് എന്ന കമ്പനി  ആരംഭിച്ചത്.  ഇന്നിപ്പോൾ എൻജിനീയറിങ് ബിരുദധാരികളായ അധ്യാപകർ എബിസി കോഡേഴ്സിലൂടെ വിദ്യാർഥികൾക്ക് ക്ലാസുകൾ എടുക്കുന്ന നിലയിലേക്ക് സ്ഥാപനം വളർന്നുകഴിഞ്ഞു. അധ്യാപകർക്ക് പരിശീലനം നൽകുന്നതും അമീൻ തന്നെയാണ്. കോവിഡ് വ്യാപനത്തിന് മുൻപ് ഓൺലൈൻ ക്ലാസുകൾക്ക് പുറമേ സ്കൂളുകളിൽ നേരിട്ടെത്തിയും വിദ്യാർഥികൾക്ക്  കോഡിങ് പരിശീലനം നൽകിയിരുന്നു. പെരുമ്പാവൂർ ഐഎൽഎം എൻജിനീയറിങ് കോളജിലെ കംപ്യൂട്ടർ സയൻസ് ഇതര വിഭാഗത്തിലുള്ള  വിദ്യാർഥികൾക്ക് ക്ലാസ്സെടുക്കാനുള്ള അവസരവും അമീനെ തേടിയെത്തി. ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ എബിസി കോഡേഴ്സിലൂടെ പരിശീലനം നേടുന്നുണ്ട്.  മുതിർന്നവരും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകളെയാണ് അമീൻ ഇതിനകം പരിശീലിപ്പിച്ചത്. coding-class-by-12-year-old-boy-muhammed-ameenമുഹമ്മദ് അമീൻസ്വപ്നങ്ങൾ ഇനിയുമേറെ സ്വന്തം സ്ഥാപനം ആരംഭിച്ചു എന്നതിൽ അവസാനിക്കുന്നതല്ല അമീനിന്റെ സ്വപ്നങ്ങൾ. ഒഴിവു സമയത്തിലേറെയും പുതിയ പ്രോജക്ടുകൾ ചെയ്യാനും വിവര സാങ്കേതിക മേഖലയിൽ കൂടുതൽ അറിവ് നേടാനുമാണ് അമീൻ നീക്കിവയ്ക്കുന്നത്. കുറച്ചു വർഷങ്ങൾക്കകം നൂറിലധികം പേർക്കു തൊഴിൽ നൽകാവുന്ന നിലയിലേക്ക് എബിസി കോഡേഴ്സ് എന്ന സംരംഭം വളർത്തിയെടുക്കണം എന്നതാണ് ലക്ഷ്യം. കോഡിങ്ങിന് പുറമേ ക്രാഫ്റ്റ് വർക്കുകളിലും ചിത്രരചനയിലുമൊക്കെ അമീനു താൽപര്യമുണ്ട്. കൂട്ടുകാർക്കൊപ്പം കളിക്കാനും വളർത്തുമൃഗങ്ങളെ പരിപാലിക്കാനും സമയം കണ്ടെത്തുന്നു. പഠന മേഖലയിലും സ്ഥാപനം നടത്തിപ്പിലുമെല്ലാം അച്ഛനാണ് അമീന്റെ ഏറ്റവും വലിയ പിന്തുണ. ഒപ്പം പ്രോത്സാഹനവുമായി അമ്മ റബീനയും  രണ്ട് അനുജത്തിമാരുമുണ്ട്.

Comments

Popular posts from this blog

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

കെട്ടിട നിർമ്മാണവും വസ്തു നികുതിയും *1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?* പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ  സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി  കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്. .............................................................. *2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം  ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി  സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?* കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവില...

ഓയിൽ സ്കിൻ' കെയർ ടിപ്സ്

ഓയിൽ സ്കിൻ' കെയർ ടിപ്സ് . ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം. ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്. മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനുംചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്. സംസ്കരിച്ച ഭക...

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ...