Skip to main content

Posts

Showing posts from September, 2021

പ്രസ് റിലീസ് 30-09-2021ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ്:നാളെ മുതല്‍ കുഞ്ഞുങ്ങള്‍ക്ക് പുതിയൊരു വാക്‌സിന്‍ കൂടി,ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍.

സംസ്ഥാനതല വാക്‌സിനേഷന്‍ മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്‌ടോബര്‍ ഒന്ന് മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിനേഷന്‍ കൂടി ആരംഭിക്കുകയാണ്. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ആണ് അടുത്ത മാസം മുതല്‍ നല്‍കിത്തുടങ്ങുന്നത്. സംസ്ഥാനതല വാക്‌സിനേഷന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ഒക്‌ടോബര്‍ ഒന്നിന് രാവിലെ 8 മണിക്ക് ആരംഭിക്കും. ജില്ലകളില്‍ അടുത്ത വാക്‌സിനേഷന്‍ ദിനം മുതല്‍ ഈ വാക്‌സിന്‍ ലഭ്യമാകുന്നതാണ്. ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ഒന്നര മാസം പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ നല്‍കണമെന്ന് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. കുഞ്ഞിന് ഒന്നര മാസത്തില്‍ മറ്റ് വാക്‌സിനെടുക്കാനുള്ള സമയത്ത് മാത്രം പിസിവി നല്‍കിയാല്‍ മതി. ഈ വാക്‌സിന്റെ ആദ്യ ഡോസ് എടുക്കാനുള്ള ഉയര്‍ന്ന പ്രായപരിധി ...

വാർത്തകൾ : 2021 | സെപ്റ്റംബർ 30 | 1197 | കന്നി 14 | വ്യാഴം | പുണർതം ➖➖➖➖➖➖➖➖

വാർത്തകൾ : 2021 | സെപ്റ്റംബർ 30 | 1197 |  കന്നി 14 | വ്യാഴം | പുണർതം  ➖➖➖➖➖➖➖➖ ▂▂▂▂▂▂▂▂▂▂▂▂ ⓝⓔⓦⓢ ⓤⓟⓓⓐⓣⓔⓢ 🔳സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേരുമാറ്റി കേന്ദ്രസര്‍ക്കാര്‍. പദ്ധതി ഇനി മുതല്‍ 'നാഷണല്‍ സ്‌കീം ഫോര്‍ പി.എം പോഷണ്‍ ഇന്‍ സ്‌കൂള്‍സ്' എന്നറിയപ്പെടും. പദ്ധതി അടുത്ത അഞ്ചുവര്‍ഷത്തേക്കു കൂടി നീട്ടാനും ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2026 വരെയാകും പദ്ധതി ദീര്‍ഘിപ്പിക്കുക. പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ 54,000 കോടിരൂപയും സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും 31,733.14 കോടിരൂപയുമാണ് ചെലവഴിക്കുന്നത്. 11.20 ലക്ഷം സ്‌കൂളുകളില്‍ പഠിക്കുന്ന 11.80 കോടി കുട്ടികള്‍ക്ക് പി.എം. പോഷണ്‍ പദ്ധതിയുടെ ഗുണം ലഭിക്കും. 🔳വിശ്വാസികള്‍ക്കായി വൈദിക സമൂഹം നല്‍കുന്ന മുന്നറിയിപ്പുകളെ ചിലര്‍ ദുരുദ്ദേശത്തോടെ വ്യാഖ്യാനിച്ച് പര്‍വതീകരിക്കുന്നുവെന്ന് കെസിബിസി. മതസൗഹാ4ദ്ദത്തിന് വേണ്ടിയും സാമൂഹിക തിന്മകള്‍ക്കെതിരെയു0 പ്രതിജ്ഞാബദ്ധതയോടെ പ്രവ4ത്തിക്കുമെന്നും കെസിബിസി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നാര്‍കോടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന...

ശ്രീജേഷിന്റെ വാക്കുകൾ കേട്ട് വികാരാധീനനായി അമിതാബ് !

എനിക്ക് നല്ല വസ്ത്രങ്ങൾ ഇല്ലായിരുന്നു. വെറും സാധാരണകുടുംബം. കർഷകനായിരുന്ന അച്ഛന് വരുമാനം വളരെ തുച്ഛം. അതുകൊണ്ടുവേണം കുടുംബം കഴിഞ്ഞുകൂടാൻ. ബുദ്ധുമിട്ടുകളും കഷ്ടപ്പാടും ദാരിദ്ര്യവും നിറഞ്ഞ ബാല്യം. ജി.വി.രാജ സ്പോർട്സ് സ്‌കൂളിൽ അഡ്മിഷൻ കിട്ടിയപ്പോൾ അച്ഛൻ ചോദിച്ചു. ഇവിടെ പഠിച്ചാൽ നിനക്കൊരു സർക്കാർ ജോലി കിട്ടുമോ?  അതെ ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ഞാൻ. അച്ഛൻ മൂന്നു വർഷത്തെ സമയം എനിക്കുതരണം . പരാജിതനായാൽ ഞാൻ മറ്റു വഴി തേടിക്കൊള്ളാം. ഇതായിരുന്നു അച്ഛന് അന്ന് നൽകിയ മറുപടി. ഹോക്കിയിൽ ഗോൾ  കീപ്പറായി പരിശീലനം തുടങ്ങിയപ്പോഴാണറിയുന്നത് , പ്രത്യേക ഡ്രസ്സും പാഡു മൊക്കെ വേണമെന്ന്. അതിനാകട്ടെ നല്ല പണം ആവശ്യമാണ്. വിവരങ്ങൾ കാണിച്ച്‌ അച്ഛന് കത്തെഴുതി. അത്ഭുതമെന്നു പറയട്ടെ ആവശ്യപ്പെട്ട അത്രയും പണം അച്ഛൻ മണിയോർഡറായി അയച്ചുതന്നു...  അവധിക്കാലത്ത് വീട്ടിലെത്തിയപ്പോഴാണ് ആ സത്യം ഞാൻ മനസ്സിലാക്കുന്നത്.. വീട്ടിലെ ഏക വരുമാന മാർഗ്ഗമായ കറവപ്പശുവിനെ വിറ്റാണ് അച്ഛൻ തനിക്ക് പണമയച്ചതെന്ന്. അന്ന് കണ്ണീർ നിയന്ത്രിക്കനായില്ല,. വീട് പട്ടിണിയായിട്ടും അച്ഛൻ തന്നെ പഠിപ്പിച്ചു.. അതൊരു പ്രതീക്ഷയാ...

പോത്തിന്റെയും ആടിന്റേയും പശുവിനെയും തൂക്കം കാണുന്നതിനുള്ള ഫോർമുല

IGIT KERALA Menu നമ്മുടെ നാട്ടിൽ കന്നുകാലിവളർത്തൽ ഒരു പ്രധാന ഉപജീവന മാർഗമായി കണക്കാക്കുന്നുണ്ട്. എന്നാൽ ഇറച്ചി ആവശ്യങ്ങൾക്ക് വിൽക്കാനായി പശു, പോത്ത്,ആട് എന്നിവയെ മാർക്കറ്റിൽ എത്തിക്കുമ്പോൾ പലപ്പോഴും തൂക്കത്തിൽ വലിയ മാറ്റം കച്ചവടക്കാർ പറയുന്നത് സാധാരണക്കാർക്ക് മനസ്സിലാകാറില്ല. ഏകദേശം ഒരു തൂക്കം അയാളുടെ മനസ്സിൽ ഉണ്ടാവുമെങ്കിലും, അതിൽ നിന്നും വളരെ വലിയ വ്യത്യാസത്തിൽ ഉള്ള കണക്ക് ആയിരിക്കും വാങ്ങുന്നയാൾ പറയുന്നത്. എന്നാൽ പോത്ത്, പശു ആട് എന്നിവയുടെ ,തൂക്കം ഏതൊരു സാധാരണക്കാരനും വളരെ എളുപ്പം എങ്ങനെ മനസ്സിലാക്കാം എന്നതാണ് ഇവിടെ പറയുന്നത്. പോത്തിന്റെ തൂക്കമാണ് അറിയേണ്ടത് എങ്കിൽ നെഞ്ചിന്റെ ചുറ്റളവും, പോത്തിന്റെ നെഞ്ച് ഭാഗം മുതൽ വാലു വരെയുള്ള നീളവും അളന്നാണ് തൂക്കം നോക്കേണ്ടത്. ഇതിനായി നെഞ്ചിന്റെ ഭാഗത്തുള്ള ചുറ്റളവ് നീളത്തിന്റെ ഇരട്ടി യുമായി ഗുണിക്കുകയാണ് വേണ്ടത്. പശു, ആട് എന്നീ മൃഗങ്ങളുടെ തൂക്കം കണക്കാക്കുന്നതിനും ഈ രീതി പിന്തുടരാവുന്നതാണ്. ഒരു ഉദാഹരണം എടുത്ത് പരിശോധിക്കുകയാണെങ്കിൽ മൃഗത്തിന്റെ ചുറ്റളവ് 60 ഇഞ്ച്, നീളം 48 ഇഞ്ച് ഇങ്ങനെയാണ് ഉള്ളത് എങ്കിൽ തൂക്കം കണക്കാക്കുന്നതിനായി ചെയ്യേണ്ട രീതി. മൃഗ...

കുഞ്ഞുമനസുകളിലെ പിരിമുറുക്കങ്ങള്‍

മാനസിക സമ്മര്‍ദ്ദങ്ങളെ ജീവിതത്തില്‍ നിന്നും പൂര്‍ണമായി തുടച്ചുമാറ്റാന്‍ കഴിയി ല്ല. വിവിധ പ്രായത്തില്‍. വിവിധ രൂപത്തില്‍ സമ്മര്‍ദ്ദങ്ങള്‍ സ്ത്രീ ജീവിതത്തെ അലോസ രപ്പെടുത്തി ക്കൊണ്ടിരിക്കും. ബാല്യത്തില്‍, കൌമാരത്തില്‍, യൌവ്വനത്തില്‍ എന്നുവേണ്ട ഏതു കര്‍മമണ്ഡലത്തിലായാലും സമ്മര്‍ദ്ദങ്ങള്‍ നമ്മുടെ സഹചാരിയായിരിക്കും. സമ്മര്‍ദ്ദങ്ങളെ ഒരുപരിധിവരെ ഒഴിവാക്കാ നും സമാധാനപൂര്‍ണമായ ജീവിതം കൈവരിക്കാനും സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. തൊട്ടിലില്‍ ആടിയുറങ്ങുന്ന കുരുന്ന് ഇടയ്ക്കു ചിരിച്ച് ഇടയ്ക്കു കരഞ്ഞും അമ്മയുടെ മുഖംനോക്കി ദൈവികമായ ഭാഷയില്‍ സംസാരിച്ചും......ഇതുപോലെ എന്നുമായി രിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്നു ചിന്തിച്ചുപോവാറില്ലേ? ജീവി തത്തിന്റെ സംഘര്‍ഷങ്ങളൊന്നുമറിയാതെ....പക്ഷേ, തൊട്ടിലിലുറങ്ങുന്ന കൊച്ചു കുഞ്ഞിനും മാനസിക സംഘര്‍ഷ ങ്ങളും ടെന്‍ഷനുമുണ്ടാവാമെന്നാണ് പുതിയ കണ്ടെത്തല്‍. ചുറ്റുപാടുകളാണത്രേ കുട്ടികളുടെ മനസ്സില്‍ കൊച്ചു കൊച്ചു പിരിമുറക്കങ്ങളുണ്ടാക്കുക. സമയത്ത് ഭക്ഷണം കിട്ടാതിരിക്കുക, അപരിചിതരുടെ നടുവില്‍ ഒറ്റപ്പെട്ടു പോവുക, അമ്മ അകന്നുപോവുക...ഇതെല്ലാം കുഞ്ഞുങ്ങളുടെ മനസിനെ അസ്വസ...

ഒരാളുടെ മോശം സമയത്താണ് വീടുപണിയുക എന്ന് പറയാറുണ്ട്. ഒരു ശരാശരി മലയാളി വീടുപണിയാനിറങ്ങുമ്പോൾ ഉപദേശശരങ്ങളുമായി ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പം കൂടും.ഒരു വ്യത്യസ്തമായ അനുഭവ വിവരണം..

ഒരാളുടെ മോശം സമയത്താണ് വീടുപണിയുക എന്ന് പറയാറുണ്ട്. ഒരു ശരാശരി മലയാളി വീടുപണിയാനിറങ്ങുമ്പോൾ ഉപദേശശരങ്ങളുമായി ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പം കൂടും. അതെല്ലാം ഏറ്റുപിടിച്ചാൽ അവസാനം ദുരന്തമായി മാറും. മിക്ക മലയാളികളുടെയും ജീവിതത്തിൽ സംഭവിക്കാവുന്ന അത്തരമൊരു സന്ദർഭം ഒരു തിരക്കഥ പോലെ വിവരിക്കുകയാണ് പ്രമുഖ തിരക്കഥാകൃത്തായ കൃഷ്ണ പൂജപ്പുര.   വീടിനു എത്ര മുറി വേണം? സന്തോഷിന്റെ ഡയറിയിൽ നിന്നും അങ്ങനെ തീരുമാനമായി...വീട് വയ്ക്കുക.. കഴിഞ്ഞ കുറേ മാസമായി ഞാനും ശ്യാമയും ആലോചനയിലാണ്.. ഇന്നാണ് ഫൈനൽ ആയി ഉറപ്പിച്ചത്.. 1000 സ്ക്വയർ ഫീറ്റ് വീട്.. രണ്ടു ചെറിയ ബെഡ്റൂം..ഹോൾ.. അടുക്കള.. ചെറിയ തുകയ്ക്ക് നിൽക്കും..കുറച്ചു ലോൺ എടുക്കേണ്ടിവരും അത് സാരമില്ല ചെറിയവീട് തന്നെയാണ് നല്ലത് എന്ന് ശ്യാമയും പറഞ്ഞു.. സന്തോഷമുള്ള ദിവസം.. അടുത്ത വർഷം മിക്കവാറും ഞങ്ങൾ പുതിയ വീട്ടിൽ ആയിരിക്കും *** ശ്യാമയുടെ ഡയറിയിൽ നിന്നും ഇന്ന് വകയിലൊരു അമ്മാവൻ വന്നിരുന്നു..സംസാരത്തിനിടയിൽ വീട് വയ്ക്കുന്ന കാര്യം പറഞ്ഞു..എല്ലാം കേട്ടിട്ട് അമ്മാവൻ പറഞ്ഞു "എന്റെ സന്തോഷേ എന്റെ ശ്യാമേ..വീട് എന്ന് പറയുന്നത് ജീവിതത്തിൽ ഒരിക്കൽ മാത്...

ഓണ്‍ലൈന്‍ ഗെയിമിന് അടിപ്പെടുന്ന കുട്ടികള്‍ക്കായി ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്‍ററുകള്‍ : മുഖ്യമന്ത്രി

സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ പത്രക്കുറിപ്പ് 25.09.2021 ഓണ്‍ലൈന്‍ ഗെയിമിന് അടിപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്ക് കൊണ്ടുവരുന്നതിന്  പോലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തിന്‍റെ പലഭാഗത്തായി പോലീസിനായി പണികഴിപ്പിച്ചതും നവീകരിച്ചതുമായ കെട്ടിടങ്ങളുടെ  ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്‍റെ പുതിയ കെട്ടിടവും അദ്ദേഹം നാടിന് സമര്‍പ്പിച്ചു. സംസ്ഥാനത്തെ 20 പോലീസ് സ്റ്റേഷനുകള്‍ കൂടി ശിശുസൗഹൃദ സ്റ്റേഷനുകളായി. ഇതോടെ ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകളുടെ എണ്ണം 126 ആയി. ഇതിന്‍റെ പ്രഖ്യാപനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. പോലീസിനായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് മികച്ച നേട്ടമാണ് കൈവരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിരലില്‍ എണ്ണാവുന്ന പോലീസ് സ്റ്റേഷനുകള്‍ക്ക് മാത്രമാണ് സ്വന്തമായി കെട്ടിടം ഇല്ലാത്തത്. എത്രയും പെട്ടെന്നുതന്നെ ഇവയ്ക്കായി കെട്ടിടം നിര്‍മ്മിക്കും. മാതൃകാപരമായ പ്രവര്‍ത്തനം വഴി ജനസേവനത്തിന്‍റെ പ്രത...

നാഷണൽ ഡിഫൻസ്‌ അക്കാദമി(എൻഡിഎ) പ്രവേശനത്തിന്‌ പെൺകുട്ടികളിൽനിന്ന്‌ മാത്രമായി അപേക്ഷ ക്ഷണിച്ചു.

*NDA പെൺകുട്ടികൾക്ക് മാത്രമായി.. *Last Date: October 8* നാഷണൽ ഡിഫൻസ്‌ അക്കാദമി(എൻഡിഎ)  പ്രവേശനത്തിന്‌ പെൺകുട്ടികളിൽനിന്ന്‌ മാത്രമായി അപേക്ഷ ക്ഷണിച്ചു.  ഇതിനായുള്ള വിശദമായ വിജ്ഞാപനം യുപിഎസ്‌സി  പ്രസിദ്ധീകരിച്ചു.  നവംബർ 14നാണ്‌ പ്രവേശന പരീക്ഷ(നാഷണൽ ഡിഫൻസ്‌ അക്കാദമി ആൻഡ്‌ നേവൽ അക്കാദമി എക്‌സാമിനേഷൻ–-2). സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്നാണ്‌ നടപടി. വനിതകളെ എൻഡിഎ പരീക്ഷ എഴുതാൻ അനുവദിക്കാതിരിക്കുന്നത്‌ വിവേചനപരമായ നിലപാടാണെന്ന്‌ ആഗസ്‌തിൽ കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. വനിതകൾക്ക്‌ എൻഡിഎയിൽ പ്രവേശനം നിഷേധിക്കുന്നത്‌ തുല്യതയ്‌ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനവും ലിംഗ വിവേചനവുമാണെന്ന ഹർജിയിലായിരുന്നു ഉത്തരവ്‌. ഇതിനെത്തുടർന്ന്‌ കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുകൂല നിലപാട്‌ കോടതിയെ അറിയിച്ചിരുന്നു. പ്രവേശന പരീക്ഷയ്‌ക്ക്‌ ഒക്‌ടോബർ എട്ടിന്‌ വൈകിട്ട്‌ ആറുവരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ അവിവാഹിതരായിരിക്കണം.  അപേക്ഷയ്‌ക്ക്‌ രണ്ട്‌ ഭാഗമുണ്ട്‌. പരീക്ഷാ ഫീസ്‌ ഒഴിവാക്കിയിട്ടുണ്ട്‌. ഇതുവരെ ആൺകുട്ടികൾക്ക്‌ മാത്രമായിരുന്നു ഡിഫൻസ്‌ അക്കാദമിയിൽ പ്രവേശനം അനുവദി...

പ്രീമെട്രിക് സ്കോളർഷിപ്പ്

1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.  *ആവശ്യമുള്ള രേഖകൾ:*  1. ആധാർ കാർഡ് 2. ബാങ്ക് പാസ്ബുക്ക് 3. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ് 4.വരുമാന സർട്ടിഫിക്കറ്റ് അവസാന തീയതി: *നവംബർ 15* *II. പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്* പ്ലസ് വൺ മുതൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.  *ആവശ്യമുള്ള രേഖകൾ:*  1. ആധാർ കാർഡ് 2. ഫോട്ടോ 3. SSLC ബുക്ക് 4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ് 5. വരുമാന സർട്ടിഫിക്കറ്റ് 6. ജാതി സർട്ടിഫിക്കറ്റ് 7. നേറ്റിവിറ്റി സർട്ടിഫിക്കറ്റ് 8. ബാങ്ക് പാസ്ബുക്ക് 9. ഫീ റസീപ്റ്റ് അവസാന തീയതി: *നവംബർ 30* *III. മെരിറ്റ് കം മീൻസ് സ്കോളർഷിപ്പ്* ടെക്നിക്കൽ / പ്രൊഫണൽ കോഴ്സുകളിൽ പഠനം നടത്തുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. *ആവശ്യമുള്ള രേഖകൾ:*  1. ആധാർ കാർഡ് 2. ഫോട്ടോ 3. SSLC ബുക്ക് 4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ് 5. വരുമാന സർട്ടിഫിക്കറ്റ് 6. ജാതി സർട്ടിഫിക്കറ്റ് 7. നേറ്റിവിറ്റി സർട്ടിഫിക്കറ്റ് 8. ബാങ്ക് പാസ്ബുക്ക് 9. ഫീ റസീപ്റ്റ് അവസാന തീയതി: *നവംബർ 30...

സ്കൂളില്‍പ്പോകും കാലം വളരുന്ന കാലമാണ് കുട്ടികള്‍ക്ക്. അതിനൊത്ത ഭക്ഷണക്രമീകരണം എങ്ങിനെ നടത്താം..

കുട്ടികളുടെ ഭക്ഷണം വളരുന്ന പ്രായത്തില്‍ ഏറ്റവും അത്യാവശ്യമാണു പ്രോട്ടീന്‍. പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണം കുട്ടികള്‍ക്ക് ദിവസ വും നല്‍കണം. പ്രോട്ടീന്‍ അടങ്ങിയ ഏതെ ങ്കിലും ഒരു വിഭവം ഒാരോ നേരവും ഭക്ഷണ ത്തിലുള്‍പ്പെടുത്തണം. പാല്‍, മുട്ട, മീന്‍, ഇറച്ചി, നട്സ്, പയറുവര്‍ഗങ്ങള്‍ ഇവയിലെ ല്ലാം പ്രോട്ടീന്‍ ധാരാളമുണ്ട്.ഒാരോ നേരവും ഭക്ഷണ ത്തില്‍ ഇവയിലൊരെണ്ണം ഉറപ്പാ ക്കണം. വളരുന്ന കുട്ടികള്‍ക്ക് എല്ലിന്റെയും പല്ലിന്റെയും കരുത്തിനു കാല്‍സ്യം വളരെയേറെ വേണം. കാല്‍സ്യം അടങ്ങിയ ഭക്ഷണം കുട്ടികള്‍ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പാലില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യ മാണ് ഏറ്റവും എളുപ്പം ശരീരം ആഗിരണം ചെയ്യുന്നത്. ദിവസംകുറഞ്ഞത് ഒരു ഗാസ് പാലെങ്കിലും കുട്ടികള്‍ക്ക് നല്‍കണം. പാല്‍ കഴിക്കാത്ത കുട്ടികള്‍ക്കു ഷേക്ക് ആയോ നട്സും പാലും കൂടി ചേര്‍ത്തടിച്ചോ നല്‍കാം. തൈര്, മോര് എന്നിവയിലും കാല്‍സ്യം ഉണ്ട്. എട്ടുമുതല്‍ 10 വരെ ക്ളാസുകളിലെ കുട്ടികള്‍ക്ക് ഇരുമ്പിന്റെ അംശം ധാരാളം ആവശ്യമുണ്ട്. ദിവസവും ഒരുതരം ഇലക്കറിയെങ്കിലും ഇവര്‍ക്കു നല്‍കാന്‍ ശ്രദ്ധിക്കണം. മീന്‍, ഇറച്ചി, മുട്ട, ശര്‍ക്കര ചേര്‍ന്ന വിഭവങ്ങള്‍ എന്നിവയിലു...

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ ഓങ്കോളജി നഴ്‌സിങ്ങ്: അപേക്ഷ ക്ഷണിച്ചു

മലബാര്‍ കാന്‍സര്‍ സെന്ററില്‍ നവംബറില്‍ തുടങ്ങുന്ന ഒരു വര്‍ഷ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ ഓങ്കോളജി നഴ്‌സിങ്ങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി എസ് സി നഴ്‌സിങ്ങ്/ ജിഎന്‍എം/എം എസ് സി നഴ്‌സിങ്ങ് എന്നിവയാണ് യോഗ്യത. കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈഫ്സ് കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 20. പ്രവേശനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www.mcc.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0490 2399243, 7558825357.

എന്താണ് അടച്ച വിൽപത്രം അഥവാ ലോക്കറിൽ ഡെപ്പോസിറ്റ് ചെയ്ത രഹസ്യ വിൽപത്രം?

നീതി ന്യായ കോടതികളുടെ സമയം കൂടുതൽ ചിലവഴിക്കപ്പെടുന്നത് സ്വത്ത്‌ തർക്കങ്ങളിലാണ്. ഭാവിയിൽ അവകാശികൾ തമ്മിൽ തർക്കം ഉണ്ടാകാതിരിക്കുവാൻ രഹസ്യ വിൽപ്പത്രം ഉപകരിക്കും. മനസ്സമാധാനത്തോടെ മരിക്കാം. ഒരാൾ തന്റെ സ്വത്തു വകകൾ സംബന്ധിച്ചു ഒരു വിൽപത്രം എഴുതണമെന്ന് നിശ്ചയിച്ചു. എന്നാൽ ആ വിൽപത്രം തന്റെ കാലശേഷം മാത്രമേ പുറത്തു വരാൻ പാടുള്ളൂ. താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം അതിലെ വിവാദമായേക്കാവുന്ന രഹസ്യങ്ങൾ വെളിപ്പെടാൻ പാടില്ല. അസ്സൽ വിൽപത്രം തന്റെ കസ്റ്റഡിയിൽ സൂക്ഷിച്ചാൽ മക്കളോ ബന്ധുമിത്രാദികളോ അത് വായിച്ച് പുകിൽ ഉണ്ടാക്കേണ്ട എന്ന്  കരുതി അദ്ദേഹത്തിന് അത് ജില്ലാ രജിസ്ട്രാറുടെ ഓഫീസിൽ രഹസ്യ ലോക്കറിൽ ഡെപ്പോസിറ്റ് ചെയ്യാൻ തീരുമാനിക്കാം... *രഹസ്യ ലോക്കറോ? അതിൻറെ നടപടിക്രമം ഇനി വിവരിക്കാം.* വിൽപത്രം എഴുതി ഒപ്പിട്ട് ഒരു കവറിലാക്കി ആർക്കും പെട്ടെന്നൊന്നും വലിച്ചു പറിച്ചു കീറാൻ സാധിക്കാത്ത രീതിയിൽ നന്നായി പശ വച്ച് ഒട്ടിക്കുക. ആ കവർ പ്രവർത്തി ദിവസങ്ങളിൽ നിങ്ങളുടെ നാട്ടിലെ ജില്ലാ രജിസ്ട്രാറുടെ മുമ്പിൽ ഹാജരാക്കുക. രഹസ്യ ലോക്കറിൽ സൂക്ഷിക്കുവാനായി ഏൽപ്പിക്കുക. അദ്ദേഹം ആ കവറിന് പുറത്ത് നിങ്ങളുടെ ഒപ്പു...

ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മരുന്നുകളിൽ ഒന്നാണ് പാരസെറ്റമോൾ ടാബ്‌ലറ്റ്. പാരസെറ്റമോളിന്റെ കഥ കേട്ടോളൂ..

പാരസെറ്റമോളിന്റെ കഥ _(ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മരുന്നുകളിൽ ഒന്നാണ് പാരസെറ്റമോൾ ടാബ്‌ലറ്റ്. ശരീരോഷ്മാവ് കുറയ്ക്കുന്നതിനും വേദനാ സംഹാരിയായും ഒക്കെ ഇത് ഉപയോഗിക്കുന്നു. കൊറോണ വൈറസ് മൂലമുള്ള പനി കുറയ്ക്കാനും വിദഗ്ധർ നിർദേശിക്കുന്ന പ്രധാന മരുന്നുകളിലൊന്ന് ഇതുതന്നെ. പാരസെറ്റമോളിന്റെ കഥ കേട്ടോളൂ)_ ഹലോ ഫ്രണ്ട്‌സ്, എന്നെ നിങ്ങളെല്ലാവരും അറിയുമെന്നു വിശ്വസിക്കുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും എന്നെ ഉപയോഗിക്കാത്തവരായി ആരും ഉണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ പല രൂപത്തിൽ എന്നെ ഉപയോഗിക്കുന്നുണ്ട്. ഞാനാണ് നിങ്ങളുടെ സ്വന്തം പാരസെറ്റമോൾ. എന്റെ വിശേഷങ്ങൾ കേട്ടോളൂ. എനിക്ക് ശരിക്കും മൂന്നു പേരുകൾ ഉണ്ട്. പാരസെറ്റമോൾ (paracetamol), അസെ റ്റമിനോഫിൻ (acetaminophen), എൻ-അ സെറ്റൈൽ പാരാ അമിനോ ഫീനോൾ (N-acetyl para aminophenol) എന്നിവയാണവ. ഇത് കൂടാതെ എൻ-4-ഹൈഡ്രോക്സി ഫിനൈൽ എതനമൈഡ് (N-4- hydroxy phenyl ethanamide) എന്ന ഒരു കെമിക്കൽ പേരിലും ഞാൻ അറിയപ്പെടുന്നു. 1877-ലാണ് എന്റെ ജനനം. ആദ്യമൊന്നും ഞാൻ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നു. 1887-ൽ ക്ലിനിക്കൽ...

പ്രസ് റിലീസ് 21-09-2021ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ്.ഒരു കോടിയിലധം പേര്‍ക്ക് സമ്പൂര്‍ണ വാക്‌സിനേഷന്‍.

*ആദ്യഡോസ് വാക്‌സിനേഷന്‍ 90 ശതമാനം കഴിഞ്ഞ് ലക്ഷ്യത്തിലേക്ക്* *സംസ്ഥാനത്തിന് 50,000 ഡോസ് കോവാക്‌സിന്‍ കൂടി* തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു കോടിയിലധികം പേര്‍ കോവിഡ് വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ച് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതേസമയം ആദ്യ ഡോസ് വാക്‌സിനേഷന്‍ 90 ശതമാനവും (90.31) കഴിഞ്ഞ് ലക്ഷ്യത്തോടടുക്കുകയാണ്. 2,41,20,256 പേര്‍ ആദ്യ ഡോസ് വാക്‌സിനും 1,00,90,634 പേര്‍ രണ്ടാം ഡോസ് വാക്‌സിനും (37.78 ശതമാനം) എടുത്തിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 3,42,10,890 ഡോസ് വാക്‌സിന്‍ നല്‍കാനായി. വയനാട്, പത്തനംതിട്ട, എറണാകുളം, തിരുവനന്തതപുരം, ഇടുക്കി എന്നീ ജില്ലകളാണ് വാക്‌സിനേഷനില്‍ മുന്നിലുള്ള ജില്ലകള്‍. വാക്‌സിനേഷന്‍ ലക്ഷ്യത്തോടടുക്കുമ്പോള്‍ വാക്‌സിന്‍ എടുക്കാനുള്ളവര്‍ കുറവായതിനാല്‍ പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും തിരക്കില്ല. ഇനിയും വാക്‌സിനെടുക്കേണ്ടവര്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. സ്ത്രീകളാണ് പുരുഷന്‍മാരെക്കാര്‍ കൂടുതല്‍ വാക്‌സിനെടുത്തത്. സ്ത്രീകളുടെ വാക്‌സിനേഷന്‍ 1,77,51,202 ഡോസും ...

ന്യൂനപക്ഷ വിധവകള്‍ക്ക് വീട് അറ്റകുറ്റപ്പണിക്ക് ധനസഹായം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു

.. ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന (ക്രിസ്ത്യൻ, മുസ്ലിം, സിഖ്, പാഴ്സി, ജൈന, ബുദ്ധ വിഭാഗങ്ങളിലെ വിധവകൾ, വിവാഹ ബന്ധം വേർപെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് വീട് അറ്റകുറ്റപ്പണിക്ക് ധനസഹായം. ഇത് സംബന്ധിച്ച് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് അപേക്ഷ ക്ഷണിച്ചത്. ഇമ്പിച്ചി ബാവ പുനരുദ്ധാരണ പദ്ധതി വഴി 50,000 രൂപയാണ് ധനസഹായം നൽകുക. ഇത് തിരിച്ചടയ്ക്കേണ്ടതില്ല. 1200 സ്ക്വയര്‍ ഫീറ്റിന് താഴെയുള്ള വീടുകള്‍ക്കാണ് സഹായം ലഭിക്കുക  *നിബന്ധനകൾ*  ക്രിസ്ത്യൻ വിധവ / വിവാഹമോചിത വീടിൻ്റെ വിസ്തീർണം 1200 Sft ൽ താഴെ പത്തു വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിന് സർക്കാർ ആനുകൂല്യം ലഭിച്ചിട്ടുണ്ടാകാൻ പാടില്ല.   *പ്രായപരിധിയില്ല*  അവസാന തീയതി *സെപ്തംബർ 30* -Forwarded as Recieved. Team Paks

ഉടുതുണിയുടെ ചരിത്രം;

മനുഷ്യ ചരിത്രത്തിൽ ഭക്ഷണത്തിന് പിറകേയുള്ള കണ്ടെത്തലാണ് നഗ്നത മറയ്ക്കുക എന്നത്. പച്ചിലകളും മൃഗത്തോലും മരത്തൊലിയും ഒക്കെ അവർ ആദ്യകാലങ്ങളിൽ അതിനായി ഉപയോഗിച്ചു. നവീന ശിലായുഗ കാലഘട്ടത്തിലാണ് മനുഷ്യൻ വസ്ത്രമുപയോഗിക്കാൻ തുടങ്ങിയത്. നാണം എന്നതിനേക്കാൾ പ്രതികൂലാവസ്ഥയെ അതിജീവിക്കുക എന്നതായിരുന്നു വസ്ത്രങ്ങളുടെ അക്കാലത്തെ പ്രധാന ആവശ്യം. മറ്റുള്ള ജീവികൾക്കെല്ലാം പ്രകൃതി അന്നേ ഇതിനുള്ള സംവിധാനം ഒരുക്കിയപ്പോൾ ഉദാഹരണത്തിന് ആമയുടെ തോടും ഇന്തുക്കളുടെ രോമാവരണവും മനുഷ്യന് വസ്ത്രങ്ങൾ പ്രകൃതിയിൽ നിന്ന് രൂപപ്പെടുത്തിയെടുക്കേണ്ടിവന്നു. അതായത് കാലത്തിനും ദേശത്തിനും യോജിച്ച വിധത്തിലുള്ള വസ്ത്രം സാംസ്‌ക്കാരികമായ ഒരു അടയാളമായിത്തീർന്നു. പദവി, ലിംഗം, ജാതി, സമൂഹം, പ്രദേശം, പരിസ്ഥിതി എന്നിവയുടെയൊക്കെ സൂചകമായി വസ്ത്രം മാറി. രാജാവും പരിചാരകരും മന്ത്രിയും പട്ടാളക്കാരുമൊക്കെ അവരുടെ പദവിയെ സൂചിപ്പിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങി. വസ്ത്രവുമായി ബന്ധപ്പെട്ട് ധാരാളം ആചാരങ്ങളും ചടങ്ങുകളും രൂപപ്പെട്ടുവന്നു. ആദ്യകാലത്ത് പ്രകൃതിജന്യമായ നാരുകളുപയോഗിച്ചുള്ള വസ്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ കൃത്ര...