Skip to main content

Posts

അനീമിയ പരിഹരിക്കാൻ ചില മാർഗങ്ങൾ

ഇരുമ്പിന്റെ കുറവു മൂലമുണ്ടാകുന്ന വിളർച്ച (anemia), ഓരോ വർഷവും അരലക്ഷം പേരെ കൊല്ലുന്ന, അത്രയൊന്നും നിസ്സാരമല്ലാത്ത രോഗമാണ്. സ്ത്രീകളേയും കുട്ടികളേയുമാണ് ഇതു കൂടുതലായി ബാധിക്കുന്നത്. കേരളത്തിലെ സ്ത്രീകളിൽ മൂന്നിലൊന്നു പേരും വിളർച്ച ബാധിതരാണ്r എന്നാണു ദേശീയ കുടുംബാരോഗ്യ സർവ്വേയുടെ പഠനം സൂചിപ്പിക്കുന്നത്. കൃത്യമായ ആഹാരശീലം കൊണ്ടുമാത്രം പരിഹരിക്കാവുന്ന അസുഖം ആണെന്നിരിക്കേ കേരളത്തിൽ ഇത്രയുമധികം പേർക്ക് ഈ അസുഖം റിപ്പോർട്ട് ചെയ്യപ്പെടുന്നത് നമ്മെ ആകുലരാക്കുന്നു. രക്തത്തിലെ ചുവന്ന രക്താണുക്കളുടെ കുറവാണ് വിളർച്ച ഉണ്ടാക്കുന്നത്. ഇവയിൽ ഓക്സിജൻ വഹിക്കുന്നതിനു സഹായിക്കുന്ന ഹീമോഗ്ലോബിൻ എന്ന പ്രോട്ടീന്റെ നിർമാണത്തിനാണ് ഇരുമ്പ് ആവശ്യമുള്ളത്. ചുവന്ന രക്താണുക്കളുടെ നിർമ്മാണം കുറയുകയോ നാശം വേഗത്തിലാകുകയോ ചെയ്താൽ വിളർച്ച ഉണ്ടാകാം. ശരീരത്തിൽ നിന്ന് വിവിധ കാരണങ്ങൾ കൊണ്ട് രക്തം നഷ്ടപ്പെടുന്നതും വിളർച്ചയ്ക്ക് കാരണമാകാം. ഇന്ത്യയെപ്പോലെയുള്ള വികസ്വര രാജ്യങ്ങളിൽ വിളർച്ചയ്ക്ക് പ്രധാനമായി കാരണമാകുന്നത് ഭക്ഷണത്തിലെ ഇരുമ്പിന്റെ കുറവും രക്തമൂറ്റിക്കുടിക്കുന്ന വിരകളുടെ സാന്നിധ്യവുമാണ്. സ്ത്രീകളിലെ മാസമുറയു...

ഉറക്കക്കുറവ് അത്ര നിസ്സാരക്കാരനല്ല..ഉറക്കത്തെപ്പറ്റി ചില ഉണർത്തലുകൾ..

ഉറക്കത്തെപ്പറ്റി ചില ഉണർത്തലുകൾ ഉറക്കത്തെ നിയന്ത്രിക്കാന്‍ കഴിയുന്ന ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ഏക സസ്തനി മനുഷ്യനാണ്. ആരോഗ്യകരമായ ജീവിതശൈലിയില്‍ മതിയായ ഉറക്കത്തിന്റെ സ്ഥാനം വളരെ വലുതാണ്‌. നന്നായി ഉറങ്ങി ഉണരുമ്പോള്‍ ഉന്മേഷം അനുഭവപ്പെടുകയും ദൈനം ദിന പ്രവര്‍ത്തികള്‍ ചെയ്യുന്നതിന്‌ ഉന്മേഷം തോന്നുകയും ചെയ്യും. ജീവന്റെ നിലനില്‍പ്പിന് ഭക്ഷണം പോലെത്തന്നെ അനിവാര്യമാണ് ഉറക്കവും എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.  ദിവസവും ആറ് മണിക്കൂറെങ്കിലും ഉറങ്ങണം. അത് രാത്രി തന്നെ ആയിരിക്കണം. തലച്ചോറിന്റെ ശരിയായ പ്രവർത്തനങ്ങൾക്ക് നല്ല ഉറക്കം അത്യാവശ്യമാണ്. ഓർമക്കുറവ് പരിഹരിക്കാനും നല്ല ഉറക്കം സഹായിക്കും എലികളുടെ ഉറക്കം പരീക്ഷണശാലകളില്‍ തടസ്സപ്പെടുത്തിയപ്പോള്‍ അവ രണ്ടുമൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ മരിച്ചുപോയതായി ഒരു പഠനം സൂചിപ്പിക്കുന്നു. മനുഷ്യൻ 16 മണിക്കൂറിലധികം തുടര്‍ച്ചയായി ഉറങ്ങാതിരുന്നാല്‍ മനസിന്റെ പ്രവര്‍ത്തിക്കാനുള്ള കഴിവിനെ അത് ബാധിക്കും. അര ശതമാനം മദ്യപാനത്തിന് ശേഷമുള്ള അവസ്ഥയാകും അത്. പല ഘട്ടങ്ങളിലൂടെയാണ് ഉറക്കം കടന്നു പോകുന്നത്. ഇതിൽ നിശ്ചലമിഴി നിദ്രയും (NREM ..Non Rapid Eye Movement)...

ചെരുപ്പ് ഊരി മണ്ണിലിറങ്ങി നടക്കാം നമുക്ക്...

ഭക്ഷണം കഴിക്കുമ്പോള്‍ പോലും കാലില്‍ ചെരുപ്പ് ധരിക്കുന്നതാണ് അന്തസ്സെന്നു പുത്തന്‍ തലമുറ കരുതിവരുന്ന ഈ കാലത്തു ഇങ്ങനെ ഒരു ചോദ്യത്തിന് ഉത്തരം അറിയണ്ടേ..  മെതിയടി മാത്രം പാദരക്ഷകളാ- യുണ്ടായിരുന്ന ആദികാലത്തുപോലും നഗ്നപാദരായി നടക്കുന്നവരെ നന്മയുള്ളവരുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, ഒരാള്‍ ധരിച്ചിരിക്കുന്ന ചെരുപ്പിന്റെ വിലയില്‍ നിന്നും അയാളുടെ സ്റ്റാറ്റസ് വിലയിരുത്തുന്ന നിലയിലേക്ക് സമൂഹം മാറിയിരിക്കുന്നു. വ്യായാമത്തിനായി നടക്കുമ്പോള്‍ പോലും ഇറുകിപ്പിടിച്ച ഷൂസുകള്‍ ധരിക്കുവാന്‍ നിര്‍ബന്ധിതരാകുന്നവര്‍; മറ്റുള്ളവര്‍ തങ്ങളെപ്പറ്റി എന്ത് കരുതുമെന്ന മിഥ്യാധാരണ കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. നഗ്നപാദരായി നടന്നാല്‍, കാണുന്നവര്‍ തങ്ങളെ ഇല്ലായ്മക്കാരായി ചിത്രീകരിച്ചേക്കുമോ എന്ന അന്തസ്സിന്റെ പ്രശ്നവും പലരെയും അലട്ടുന്നുണ്ട്. നഗ്നപാദത്തോടെ കുറെ നേരമെങ്കിലും നടക്കുന്നത് ശരിയായ വിധത്തിലുള്ള രക്തചംക്രമണത്തിനും ആരോഗ്യകരമായ ജീവിതത്തിനും അത്യന്താപേക്ഷിതമാണെന്ന് അധൂനിക വൈദ്യശാസ്ത്രം വെളുപ്പെടുത്തിയിട്ട്‌ അധികനാള്‍ ആയിട്ടില്ല. പരുക്കന്‍ പ്രതലത്തിലൂടെ നടക്കുമ്പോള്‍ പാദത്തിനടിയില്‍ ന...

സ്ത്രീകളുടെ തലച്ചോറിനെക്കുറിച്ചുള്ള നിങ്ങൾക്ക് അറിയാത്ത വസ്തുതകൾ

സ്ത്രീകൾ അവരുടെ അവബോധജന്യവും യുക്തിസഹവുമായ തലച്ചോറുകൾ സംയോജിപ്പിച്ച് പ്രശ്നങ്ങൾ പരിഹരിക്കുന്നു. പ്രശ്നപരിഹാരത്തിന് രണ്ട് വ്യത്യസ്ത തലച്ചോറുകൾ ആവശ്യമാണ് - അവബോധജന്യവും യുക്തിസഹവും. സ്ത്രീകൾക്ക് ഈ രണ്ട് തരം തലച്ചോറുകൾ സംയോജിപ്പിക്കാൻ കഴിയും, ഇത് പ്രശ്നങ്ങൾ കൂടുതൽ ഫലപ്രദമായി പരിഹരിക്കാൻ സഹായിക്കുന്നു. പുരുഷന്മാർക്ക് ഈ തന്ത്രം ചെയ്യാനോ വളരെ ഫലപ്രദമല്ലാത്ത രീതിയിൽ ചെയ്യാനോ കഴിയില്ല. സങ്കീർണ്ണമായ പ്രശ്നങ്ങൾ സ്ത്രീകൾ കൂടുതൽ നന്നായി പരിഹരിക്കുന്നു, ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതയാണ്. പെൺകുട്ടികൾ പ്രശ്നങ്ങളോട് വ്യത്യസ്തമായി പ്രതികരിക്കുന്നു - സ്ത്രീ തലച്ചോറ് ഒരേ സമയം ഇടത്, വലത് അർദ്ധഗോളങ്ങളെ സജീവമാക്കുന്നു. പുരുഷന്മാരിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നത് രണ്ട് അർദ്ധഗോളങ്ങളിൽ ഒന്നിൽ മാത്രമാണ്. ഫലം ആശ്ചര്യകരമാണ് - സ്ത്രീകൾ അവബോധവും യുക്തിയും ഉപയോഗിക്കുന്നതിനാൽ ഒരേ പ്രശ്നത്തിന് വ്യത്യസ്തമായ പരിഹാരം കണ്ടെത്തുന്നു. പുരുഷന്മാർ കൂടുതലും യുക്തി വിശ്വസിക്കുന്നു.

ഇരട്ടക്കുട്ടികള്‍ വളരുമ്പോള്‍...

ഇരട്ടക്കുട്ടികളെ ഒന്നിച്ചു വളര്‍ത്തി വലുതാക്കുന്നതു കുറച്ചു സങ്കീര്‍ണമാണ്. ഇരട്ടക്കുട്ടികള്‍ പൊതുവെ മാസം തികയുന്നതിനു മുമ്പു ജനിക്കും. അവരുടെ ഭാരം സാധാരണ കുഞ്ഞുങ്ങളുടേതിലും കുറവുമായിരിക്കും. അതിനാല്‍ ഗര്‍ഭകാലത്തു സാധാരണ ഗര്‍ഭിണികളിലും കൂടുതല്‍ തവണ ഇരട്ടക്കുട്ടികളുടെ അമ്മമാര്‍ ഡോക്റ്ററെ സന്ദര്‍ശിക്കേണ്ടി വരുന്നു. കൂടാതെ കുഞ്ഞിനു മുലപ്പാലും കുപ്പിപ്പാലും കൂടുതല്‍ വേണ്ടിവരികയും ചെയ്യും. ഇതിനു വേണ്ട നിര്‍ദേശങ്ങളെല്ലാം ഒരു പീഡിയാട്രിഷ്യന്റെ സഹായത്താല്‍ മനസിലാക്കണം. ഇരട്ടക്കുട്ടികളെ രണ്ടു വ്യത്യസ്ത കുഞ്ഞുങ്ങളായി ആദ്യം മുതല്‍ തന്നെ കാണാന്‍ ശ്രമിക്കണം. ഇരട്ടകളാണെങ്കിലും ഓരോ കുഞ്ഞിനും സ്വന്തമായ വ്യക്തിത്വം ഉണ്ടായിരിക്കും. ഇരട്ടക്കുട്ടികള്‍ പൊതുവെ സാമ്യമുള്ള ഐഡന്റിക്കല്‍ ട്വിന്‍സും വളരെ വ്യത്യസ്തരായ നോണ്‍ഐഡന്റിക്കല്‍ ട്വിന്‍സും ആയിട്ടാവും കാണപ്പെടുക. ഐഡന്റിക്കല്‍ ട്വിന്‍സ് ആണെങ്കില്‍ അവരെ ഒന്നായി കണ്ട് ഒരേ തരം വസ്ത്രവും കളിപ്പാട്ടങ്ങളും ഒരേ തരത്തില്‍ ശ്രദ്ധയും നല്‍കിയാല്‍ മതിയാവും. പക്ഷേ, അവര്‍ എത്ര സാമ്യമുള്ളവരായി കാണപ്പെടുന്നുവോ അത്രയും വ്യത്യാസങ്ങള്‍ വച്ചുപുലര്‍ത്തുന്നവരും ആയിരിക്...

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ വെബ്സൈറ്റുകളില്‍ ലഭിച്ചിരുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ ഇനി ഒറ്റ വെബ്സൈറ്റില്‍.

വിവിധ സർക്കാർ സേവനം ഇനി ഒറ്റ വെബ്സൈറ്റിൽ തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ വെബ്സൈറ്റുകളില്‍ ലഭിച്ചിരുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ ഇനി ഒറ്റ വെബ്സൈറ്റില്‍.ഇ സേവനം’ (www.services.kerala.gov.in) എന്ന കേന്ദ്രീകൃത സര്‍വീസ് പോര്‍ട്ടലിനാണ് സംസ്ഥാന ഐടി മിഷന്‍ രൂപം നല്‍കിയത്. അഞ്ഞൂറിലധികം സേവനം ഇതുവഴി ലഭിക്കും. എല്ലാ സര്‍ക്കാര്‍ സേവനവും ഉള്‍ക്കൊള്ളിച്ച്‌ ‘എം സേവനം’ മൊബൈല്‍ ആപ്പും നിര്‍മിച്ചിട്ടുണ്ട്. ആപ് ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭിക്കും. ആദ്യഘട്ടമായി നാനൂറ്റമ്ബതിലധികം സേവനങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്.  വകുപ്പ്, ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ സേവനങ്ങള്‍ രണ്ടായി തിരിച്ചാണ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സേവനങ്ങള്‍ വേഗത്തില്‍ തിരയാനും കണ്ടെത്താനും ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, സ്ത്രീകളും കുട്ടികളും, യുവജനങ്ങള്‍ ആന്‍ഡ് നൈപുണ്യ വികസനം, സാമൂഹ്യ സുരക്ഷ ആന്‍ഡ് പെന്‍ഷനേഴ്സ്, പൊതു ഉപയോഗ സേവനങ്ങള്‍, മറ്റു സേവനങ്ങള്‍ എന്നിങ്ങനെ ഒമ്ബതായി തിരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ അക്ഷരമാല ക്രമത്തിലും ല...

കുട്ടികളിലെ ഓട്ടിസം

ഗര്‍ഭധാരണം മുതല്‍ സ്ത്രീകള്‍ ആകെ സന്തോഷത്തിലായിരിക്കും. അത് ആദ്യ കുട്ടിയായാലും മൂന്നാമത്തെ കുഞ്ഞാണെങ്കിലും ഒരുപോലെ തന്നെ. എന്നാല്‍ അത്രയേറെ സന്തോഷിക്കുമ്പോഴും പല കാര്യങ്ങളിലും മുന്‍കരുതലും ശ്രദ്ധയും അത്യാവശ്യമാണ്. അതില്‍ പ്രധാനമാണു കുടുംബത്തില്‍ ആര്‍ക്കെങ്കിലും ജനിതക വൈകല്യം കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടോ എന്നതാണ്. ജനിതക വൈകല്യങ്ങള്‍ തലമുറകളോളം നിലനില്‍ക്കും. അതിനു പ്രത്യേകിച്ചു പാറ്റേണുകളുണ്ടാവില്ല. അതുകൊണ്ടു തന്നെ അത്തരം പ്രശ്‌നങ്ങളുള്ള കുഞ്ഞാണോ ഗര്‍ഭത്തിലുള്ളതെന്ന് അത്ര പെട്ടെന്നു തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു. കുടുംബത്തില്‍ ഇത്തരം ജനിതക രോഗങ്ങള്‍ അലട്ടിയിരുന്നു എന്നു വ്യക്തമായി അറിയുന്നവര്‍ തീര്‍ച്ചയായും ഇക്കാര്യം ഡോക്റ്ററോടു പറയണം. ഇതിനെ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ നേരത്തേ കണ്ടെത്താനാവും. ലോകത്തു ജനിക്കുന്ന ആയിരം കുട്ടികളെ പരിശോധിച്ചാല്‍ അവരില്‍ രണ്ടു പേര്‍ക്കാവും ഓട്ടിസമെന്ന ജനിതക പ്രശ്‌നമുണ്ടാവുക. ഓട്ടിസം എന്നതു ബുദ്ധിമാന്ദ്യമെന്നു തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാല്‍ ഇതു നാഡികളുടെ വികാസത്തില്‍ സംഭവിക്കുന്ന ഡിസ്ഓര്‍ഡറാണ്. ചുറ്റുപാടുമായി ഇണങ്ങാനും ആശയവിന...