Skip to main content

Posts

അഫ്ഗാൻ ചലച്ചിത്ര നിർമ്മാതാവ് സഹ്റാ കരിമിയുടെ നിരാശാജനകമായ കത്ത്,

അഫ്ഗാൻ ചലച്ചിത്ര നിർമ്മാതാവ് സഹ്റാ കരിമിയുടെ നിരാശാജനകമായ കത്ത്, ലോകത്തിലെ എല്ലാ ചലച്ചിത്ര സമൂഹങ്ങൾക്കും, സിനിമയും സിനിമയെ ഇഷ്ടപ്പെടുന്നവർക്കും! എന്റെ പേര് സഹ്റാ കരിമി, ഒരു ചലച്ചിത്ര സംവിധായകയും, 1968 ൽ സ്ഥാപിതമായ ഒരേയൊരു State-Owned ചലച്ചിത്ര കമ്പനിയായ അഫ്ഗാൻ ഫിലിമിന്റെ ഇപ്പോഴത്തെ ജനറൽ ഡയറക്ടറുമാണ്. തകർന്ന ഹൃദയത്തോടെയും എന്റെ സുന്ദരമായ രാജ്യത്തെ താലിബാനിൽ നിന്നും സംരക്ഷിക്കുന്നതിൽ നിങ്ങളും ചേരുമെന്ന അഗാധമായ പ്രതീക്ഷയോടെയുമാണ് ഞാൻ ഇതെഴുതുന്നത്. കഴിഞ്ഞ ഏതാനും ആഴ്‌ചകളിൽ താലിബാൻ നിരവധി പ്രവിശ്യകളുടെ നിയന്ത്രണം നേടി. .ഇതൊരു മാനുഷിക പ്രതിസന്ധിയാണ്, എന്നിട്ടും ലോകം നിശബ്ദമാണ്. ഈ നിശബ്ദത ഞങ്ങൾ ശീലിച്ചു, പക്ഷേ അത് ന്യായമല്ലെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളുടെ ആളുകളെ ഉപേക്ഷിക്കാനുള്ള ഈ തീരുമാനം തെറ്റാണെന്ന് ഞങ്ങൾക്കറിയാം, ഞങ്ങൾക്ക് നിങ്ങളുടെ ശബ്ദം ആവശ്യമാണ്. എന്റെ രാജ്യത്ത് ഒരു ചലച്ചിത്രകാരിയെന്ന നിലയിൽ ഞാൻ കഠിനാധ്വാനം ചെയ്തതെല്ലാം വീഴാനുള്ള സാധ്യതയുണ്ട്. താലിബാൻ ഏറ്റെടുത്താൽ അവർ എല്ലാ കലയും നിരോധിക്കും. ഞാനും മറ്റ് സിനിമാക്കാരും അവരുടെ ഹിറ്റ് ലിസ്റ്റിൽ അടുത്തതായിരിക്കാം. അവർ സ്ത്രീകളുടെ അ...

എല്ലാ സൈനിക വിഭാ​ഗങ്ങളിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കും; സൈനിക് സ്കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം : പ്രധാനമന്ത്രി

എല്ലാ സൈനിക വിഭാ​ഗങ്ങളിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കും; സൈനിക് സ്കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം : പ്രധാനമന്ത്രി എല്ലാ സൈനിക വിഭാ​ഗങ്ങളിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് സ്വാതന്ത്ര്യ ദിന പ്രസം​ഗത്തിൽ നരേന്ദ്ര മോദി. സൈനിക് സ്കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം നൽകാൻ തീരുമാനിച്ചതായി നരേന്ദ്ര മോദി അറിയിച്ചു. ന​ഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ 75 വന്ദേഭാരത് ട്രെയിൻ ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുഴുവൻ പൗരന്മാരെയും രാജ്യത്തിന്റെ വികസന പദ്ധതികളിൽ പങ്കാളികളാക്കുതയാണ് സർക്കാർ ലക്ഷ്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പരഞ്ഞു. ഇന്ത്യയുടെ വളർച്ചാ ചരിത്രത്തിൽ എല്ലാ വിഭാ​ഗം ജനങ്ങളുടേയും പങ്ക് രേഖപ്പെടുത്തുമെന്നും ഒരു പൗരൻ പോലും മാറ്റിനിർത്തപ്പെടില്ലെന്ന് ഉറപ്പ് വരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യ സുരക്ഷ ഉറപ്പാക്കാൻ കാർഷിക മേഖലയെ ശക്തിപ്പെടുത്തുമെന്നും സ്വാതന്ത്ര്യ ദിന പ്രസം​ഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു. ഒളിമ്പിക്സ് നേട്ടം കൈവരിച്ച കായികതാരങ്ങളെ കൈയടിച്ച് അനുമോദിച്ച പ്രധാനമന്ത്രി മെഡൽ ജേതാക്കളെ മുക്തകണ്ഠം പ്രശംസിച്ചു. ഇന്ത്യൻ കായിക ത...

തലച്ചോറ് തിന്നുന്ന അമീബ

തലച്ചോറ് തിന്നുന്ന അമീബ Brain-eating amoeba...Naegleria fowleri സർവസാധാരണമായി കാണപ്പെടുന്ന ഏകകോശജീവികളാണ് അമീബകൾ . ഇവയിൽ നെഗ്ലേരിയ ഫൗലേരി എന്ന തരം അമീബമാത്രമാണ് മനുഷ്യജീവന് അപകടകാരിയാകുന്നത്. ശുദ്ധജല തടാകങ്ങളിലും മണ്ണിലും ഇവ കാണപ്പെടുന്നു. അനുകൂല സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് വേനൽക്കാലത്ത് ഇവ അതിവേഗം പെരുകുന്നു. വെള്ളത്തിൽ നെഗ്ലേരിയ ഫൗലേരിയുൾപ്പെടെയുള്ള അമീബകളുണ്ടെങ്കിൽപ്പോലും ഇവ തലച്ചോറിലേക്ക് കടക്കുകയും മനുഷ്യജീവൻ അപകടത്തിലാക്കുകയും ചെയ്യുന്ന സംഭവങ്ങൾ അപൂർവമാണ്. എങ്കിൽപ്പോലും അപകടസാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞിരിക്കണം. മനുഷ്യശരീരത്തിൽ എത്തുന്നതെങ്ങനെ? മൂക്കിലൂടെയാണ് നെഗ്ലേരിയ ഫൗലേരി അമീബകൾ തലച്ചോറിലേക്ക് കടക്കുന്നത്. ഇവയുള്ള കുളങ്ങളിലോ തടാകങ്ങളിലോ കായലിലോ മറ്റേതെങ്കിലും ജലസ്രോതസ്സുകളിലോ നീന്തുകയോ മുങ്ങിക്കുളിക്കുകയോ ചെയ്യുമ്പോഴാണ് സാധാരണയായി അമീബ ശരീരത്തിലേക്കെത്തുക. ജലവിനോദങ്ങളായ വാട്ടർ സ്കീയിങ്, ട്യൂബിങ് എന്നിവ ചെയ്യുമ്പോഴും അമീബ പ്രവേശിക്കാൻ സാധ്യതയുണ്ട്. മൂക്കിനുള്ളിലെ ചികിത്സയ്ക്കായി തിളപ്പിച്ചാറ്റാത്ത പൈപ്പ് വെള്ളം ഒഴിക്കുന്നതും അമീബ ശരീരത്തിലെത്തുന്നതിന് വഴിയൊരുക്കും...

കുഞ്ഞിന് മുലയൂട്ടുന്നിടത്ത് അച്ഛന് എന്ത് കാര്യം?

കുഞ്ഞിന് മുലയൂട്ടുന്നിടത്ത് അച്ഛന് എന്ത് കാര്യം? ഡോ. ദിലീപ് കെ. എസ്     പൊന്നുരുക്കുന്നിടത് പൂച്ചക്ക് എന്ത് കാര്യം എന്ന് പറയുന്നത് പോലെ മുലയൂട്ടുന്നിടത്ത് ആണുങ്ങൾക്ക് എന്ത് കാര്യം എന്ന് നാം പലപ്പോഴും കേൾക്കാറുണ്ട്. ഈ വർഷത്തെ മുലയൂട്ടൽ വാരാചരണത്തിന്റെ പ്രമേയം 'മുലയൂട്ടൽ പരിരക്ഷണം: ഒരു കൂട്ടായ ഉത്തരവാദിത്തം ' എന്നതാണ്. മുലയൂട്ടൽ സ്ത്രീയിൽ മാത്രം നിക്ഷിപ്തമായ ഒന്നാണ്, പുരുഷൻ അതിൽ പ്രതൃകിച്ച് ഒന്നും ചെയ്യാനില്ല എന്ന മനോഭാവം മാറേണ്ടിയിരിക്കുന്നു. വളരെ വിജയകരമായി മുലയൂട്ടുന്ന അമ്മമാർക്ക് പോഷകാഹാരം മാത്രമല്ല ഊഷ്മളമായ സ്നേഹബന്ധവും പ്രോത്സാഹനവും പിന്തുണയും ആവശ്യമാണ്. അത് ഏറ്റവും നന്നായി കൊടുക്കാൻ കഴിയുന്നത് പങ്കാളിക്ക് മാത്രമാണ്. കുഞ്ഞിന്റെ ആരോഗ്യകരമായ മുലയൂട്ടലിന് പിതാവിന് ചെയ്യാവുന്ന പത്ത് കാര്യങ്ങൾ... 1. ആദ്യത്തെ കുഞ്ഞാണെങ്കിൽ മുലകൊടുക്കുന്നതിനെ കുറിച്ചുള്ള അടിസ്ഥാന സംശയങ്ങളും വിവിധ രീതികളും ഒരുമിച്ചിരുന്ന് മനസ്സിലാക്കാൻ ശ്രമിക്കാം. 2. മുല കൊടുക്കുന്നതിന് അനുയോജ്യമായ വിവിധ പൊസിഷനുകളിൽ കുഞ്ഞിനെ അമ്മയോട് ചേർത്ത് കിടത്തി കൊടുക്കാം. 3. പാൽ കൊടുത്തതിന് ശേഷം കുഞ്ഞിനെ തോളിൽ കി...

ഓൺലൈൻ ക്ലാസുകൾ, പരീക്ഷകൾ, പ്ലസ് വൺ പ്രവേശം എന്നിവ ആരംഭിക്കേണ്ടതിനാൽ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കും

സ്കൂൾ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കും തിരുവനന്തപുരം: ഓൺലൈൻ ക്ലാസുകൾ, പരീക്ഷകൾ, പ്ലസ് വൺ പ്രവേശം എന്നിവ ആരംഭിക്കേണ്ടതിനാൽ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കും. എല്ലാ പൊതുപരിപാടികൾക്കും മുൻകൂർ അനുമതി വാങ്ങണം. സർക്കാർ ഓഫീസുകളിൽ ഓണത്തോടനുബന്ധിച്ച് പൂക്കളം ഇടുന്നതൊഴികെയുള്ള ആഘോഷപരിപാടികൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.കൺടെയ്ൻമെന്റ് സോണിൽ കോവിഡ് ഇല്ലാത്ത മുഴുവൻ പേർക്കും വാക്സിൻ നൽകും. എല്ലാവരെയും പരിശോധിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം തീരുമാനിച്ചു. വാക്സിനേഷൻ യജ്ഞം ദ്രുതഗതിയിൽ നടപ്പാക്കാൻ എല്ലാ ജില്ലകളിലും ഊർജിതമായ പ്രവർത്തനം നടത്തണം. വലുപ്പത്തിനനുസരിച്ച് 10 ജില്ലകൾ ഒരുദിവസം 40,000 ഡോസും മറ്റു നാലുജില്ലകൾ 25,000 ഡോസും നൽകണം. ഓഗസ്റ്റ് 14, 15, 16 തീയതികളിൽ വാക്സിനേഷൻ ഡ്രൈവ് നടത്തും. വീടുകൾക്കുള്ളിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാനാവശ്യമായ ബോധവത്കരണപരിപാടികൾ ആരോഗ്യവകുപ്പ് സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.കേന്ദ്രമന്ത്രി തിങ്കളാഴ്ച തലസ്ഥാനത്ത് സംസ്ഥാനത്തെ കോവിഡ് വ്യാപനം അവലോകനംചെയ്യാൻ കേന്ദ്ര ആരോ...

പുതിയ വണ്‍ ടച്ച് എക്‌സ്റ്റേണൽ എസ്എസ്ഡി അവതരിപ്പിച്ച് സിഗേറ്റ്

പുതിയ വണ്‍ ടച്ച് എക്‌സ്റ്റേണൽ എസ്എസ്ഡി അവതരിപ്പിച്ച് സിഗേറ്റ് ഹാര്‍ഡ് ഡിസ്‌കുകള്‍ നിര്‍മിക്കുന്നതില്‍ പ്രശസ്തരായ സിഗേറ്റ് കമ്പനി പുതിയ എസ്എസ്ഡി സീരീസ് അവതരിപ്പിച്ചു. ഇവയില്‍ 500 ജിബി മുതല്‍ 2 ടിബി വരെ സംഭരണശേഷി ഉള്ളവ ഉണ്ട്. സിഗേറ്റ് വണ്‍ ടച്ച് എസ്എസ്ഡി എന്നാണ് പേര്. തുടക്ക വേരിയന്റിന് 7,699 രൂപയാണ് വിലയിട്ടിരിക്കുന്നത്. അതേസമയം, 2 ടിബി മോഡലിന് 26,999 രൂപ നല്‍കണം. ഇവയുടെ പരമാവധി സിക്വന്‍ഷ്യല്‍ റീഡ് റൈറ്റ് സ്പീഡ് സെക്കന്‍ഡില്‍ 1,030 എംബി വരെയാണ്.

ഇന്ത്യയ്ക്ക് നഷ്ടമായത് സുപ്രധാന ഭൗമ നിരീക്ഷണ ഉപഗ്രഹം

ഇന്ത്യയ്ക്ക് നഷ്ടമായത് സുപ്രധാന ഭൗമ നിരീക്ഷണ ഉപഗ്രഹം ജിഎസ്എല്‍വി റോക്കറ്റിന്റെ പരാജയം കാരണം ഇസ്രോയ്ക്ക് നഷ്ടമായത് സുപ്രധാന ഭൗമ നിരീക്ഷണ ഉപഗ്രഹമാണ്. ഇഒഎസ്-03 ഉപഗ്രഹത്തെ ജിയോസ്‌റ്റേഷണറി ഓര്‍ബിറ്റില്‍ എത്തിക്കാനായിരുന്നു ശ്രമം. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഇസ്രോയ്ക്ക് സംഭവിച്ച ഇത്തരത്തിലുള്ള ആദ്യ പരാജയമാണിത്. വിക്ഷേപണ സമയത്ത് ഒന്നും രണ്ടും ഘട്ടങ്ങളിലെ പ്രകടനം സ്വാഭാവികമായിരുന്നു. എന്നാല്‍ ക്രയോജനിക് അപ്പര്‍ സ്റ്റേജ് ഇഗ്നിഷന്‍ പ്രവര്‍ത്തിച്ചില്ല. ഇതാണ് പരാജയത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഇഒഎസ്-03 എന്ന പുതിയ തലമുറയിലെ ഭൗമ നിരീക്ഷണ ഉപഗ്രഹം രാജ്യത്തിന്റെ മിക്ക ഭാഗത്തെക്കുറിച്ചുമുള്ള തത്സമയ ചിത്രങ്ങള്‍ അയയ്ക്കാന്‍ ശേഷിയുള്ളതായിരുന്നു. പ്രകൃതി ദുരന്തങ്ങള്‍, ജലാശയങ്ങള്‍, കൃഷികള്‍, വനങ്ങള്‍ തുടങ്ങിയവയെ നിരീക്ഷിക്കാന്‍ ഉപകരിക്കേണ്ട ഒന്നായിരുന്നു ഇത്. പരാജയത്തെ തുടര്‍ന്ന് റോക്കറ്റിന്റെ മറ്റു ഭാഗങ്ങള്‍ക്കൊപ്പം ഉപഗ്രഹവും കടലില്‍ എവിടെയങ്കിലും പതിച്ചിരിക്കാമെന്നാണ് കരുതുന്നത്. ഇത്തരത്തിലൊരു പരാജയം മുൻപ് സംഭവിച്ചത് 2017 ഓഗസ്റ്റിലാണ്. നാ...